സൽസ്വഭാവം

ഉത്തരം: നബി -ﷺ- പറഞ്ഞിരിക്കുന്നു: "മുഅ്മിനീങ്ങളിൽ ഏറ്റവും പൂർണ്ണ ഈമാനുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്." (തിർമിദി, അഹ്മദ്)

ഉത്തരം: 1- കാരണം നല്ല സ്വഭാവം പാലിക്കുന്നത് അല്ലാഹുവിൻ്റെ സ്നേഹം ലഭിക്കാൻ കാരണമാകും.

2- മറ്റുള്ളവർ നമ്മെ സ്നേഹിക്കാനും അത് കാരണമാകും.

3- അല്ലാഹുവിൻ്റെ തുലാസിൽ ഏറ്റവും കനം തൂങ്ങുന്ന കാര്യം നല്ല സ്വഭാവമാണ്.

4- സൽസ്വഭാവത്തിനുള്ള പ്രതിഫലം ഇരട്ടിയിരട്ടിയായി നൽകപ്പെടുന്നതാണ്.

5- ഈമാനിൻ്റെ പൂർണ്ണതക്കുള്ള അടയാളമാണ് സൽസ്വഭാവം.

ഉത്തരം: - വിശുദ്ധ ഖുർആനിൽ നിന്ന്. അല്ലാഹു പറഞ്ഞിരിക്കുന്നു: "തീർച്ചയായും ഈ ഖുർആൻ ഏറ്റവും നേരായതിലേക്ക് വഴികാട്ടുന്നു." (ഇസ്റാഅ്: 9) നബി -ﷺ- യുടെ സുന്നത്തിൽ നിന്നും നല്ല സ്വഭാവങ്ങൾ പഠിക്കാൻ കഴിയും. അവിടുന്ന് പറഞ്ഞു: "നല്ല സ്വഭാവഗുണങ്ങൾ പൂർണ്ണമാക്കുന്നതിനത്രെ ഞാൻ നിയോഗിക്കപ്പെട്ടത്." (അഹ്മദ്)

ഉത്തരം: എല്ലാ സന്ദർഭത്തിലും അല്ലാഹു തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന തിരിച്ചറിവോടെ ജീവിക്കലാണ് ഇഹ്സാൻ. അതോടൊപ്പം ചുറ്റുപാടുമുള്ള മനുഷ്യർക്കും ജീവജാലങ്ങൾക്കും നന്മകൾ ചെയ്യലുമാണ്.

നബി ﷺ പറഞ്ഞിരിക്കുന്നു:
"അല്ലാഹു എല്ലാ കാര്യത്തിലും ഇഹ്സാൻ നിശ്ചയിച്ചിരിക്കുന്നു." (മുസ്ലിം)
ഇഹ്സാനിൻ്റെ ചില രൂപങ്ങൾ താഴെ പറയാം:

- അല്ലാഹുവിനുള്ള ആരാധനയിൽ പാലിക്കേണ്ട ഇഹ്സാൻ; അവനുള്ള ആരാധനകൾ പരിപൂർണ്ണ നിഷ്കളങ്കതയോടെ നിർവ്വഹിക്കലാണ് അത് കൊണ്ട് ഉദ്ദേശ്യം.

- മാതാപിതാക്കളോടുള്ള ഇഹ്സാൻ; അവരോട് നല്ല വാക്കുകൾ പറയലും, നല്ല നിലയിൽ വർത്തിക്കലും അതിൽ പെടുന്നു.

- കുടുംബത്തോടും ബന്ധക്കാരോടുമുള്ള ഇഹ്സാൻ.

- അയൽവാസിയോട്...

- അനാഥരോടും ദരിദ്രരോടും...

- നിന്നോട് അതിക്രമം പ്രവർത്തിച്ചവരോട്...

- സംസാരത്തിൽ പാലിക്കേണ്ട ഇഹ്സാൻ.

- തർക്കത്തിലും സംവാദത്തിലും പാലിക്കേണ്ട ഇഹ്സാൻ.

- മൃഗങ്ങളോട്...

ഉത്തരം: ഇഹ്സാൻ എന്നാൽ എല്ലാ കാര്യവും ഏറ്റവും നന്നാക്കലാണെങ്കിൽ അതിൻ്റെ വിപരീതം കാര്യങ്ങൾ മോശമാക്കലാണ്.

അല്ലാഹുവിനോടുള്ള ആരാധനയിൽ നിഷ്കളങ്കത ഇല്ലാതിരിക്കുക എന്നത് അതിൽ പെടും.

- മാതാപിതാക്കളെ ദ്രോഹിക്കൽ...

- കുടുംബബന്ധം മുറിക്കൽ.

- അയൽവാസിയെ ഉപദ്രവിക്കൽ

- ദരിദ്രരോടും പാവപ്പെട്ടവരോടും നന്മ ചെയ്യുന്നത് ഉപേക്ഷിക്കൽ... ഇതു പോലെ എല്ലാ മോശം വാക്കുകളും പ്രവർത്തികളും ഇഹ്സാനിന് വിരുദ്ധമാണ്.

ഉത്തരം:

1- അല്ലാഹുവിനോടുള്ള ബാധ്യതകൾ നിറവേറ്റുന്നതിൽ വിശ്വസ്തത കാത്തുസൂക്ഷിക്കണം.

2- അല്ലാഹു നമ്മുടെ മേൽ നിർബന്ധമാക്കിയ ആരാധനാകർമ്മങ്ങളായ നിസ്കാരവും സകാത്തും നോമ്പും ഹജ്ജും മറ്റുമെല്ലാം നിർവ്വഹിക്കുന്നതിൽ വിശ്വസ്തത പാലിക്കണം.

3- മനുഷ്യരോടുള്ള ബാധ്യതകളിൽ വിശ്വസ്തത പുലർത്തണം.

- ജനങ്ങളുടെ അഭിമാനങ്ങൾ കാത്തുസൂക്ഷിക്കൽ.

- അവരുടെ സമ്പത്തിൽ വിശ്വസ്തത കാത്തുസൂക്ഷിക്കൽ.

- അവരുടെ ജീവൻ്റെ കാര്യത്തിൽ വിശ്വസ്തത ഉണ്ടാവൽ.

- അവരുടെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുക; ജനങ്ങൾ നിന്നെ വിശ്വസിച്ചേൽപ്പിച്ച ഏതൊരു കാര്യത്തിലും വിശ്വസ്തത പുലർത്തുക.

വിജയികളായ മനുഷ്യരുടെ വിശേഷണങ്ങൾ വിവരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞു:
"തങ്ങളുടെ അമാനത്തുകളും (വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യങ്ങൾ) കരാറുകളും പാലിക്കുന്നവരുമാണ് അവർ." (മുഅ്മിനൂൻ: 8)

ഉത്തരം: വഞ്ചനയാണത്. അല്ലാഹുവിനോടുള്ള ബാധ്യതകളിലും ജനങ്ങളോടുള്ള ബാധ്യതകളിലും ഇത് സംഭവിക്കാം.

നബി -ﷺ- പറഞ്ഞു: "കപടവിശ്വാസിയായ മുനാഫിഖിൻ്റെ സ്വഭാവം മൂന്നാണ്." അക്കൂട്ടത്തിൽ അവിടുന്ന് പറഞ്ഞു: "അവൻ വിശ്വസിച്ചേൽപ്പിക്കപ്പെട്ടാൽ വഞ്ചിക്കും." (ബുഖാരി, മുസ്ലിം)

ഉത്തരം: യാഥാർത്ഥ്യത്തോട് യോജിക്കുന്ന സംസാരമാണ് സത്യം. അതല്ലെങ്കിൽ, എല്ലാ കാര്യവും എങ്ങനെയാണോ അതു പോലെത്തന്നെ പറയുക.

അതിൻ്റെ ചില രൂപങ്ങൾ താഴെ പറയാം:


- ജനങ്ങളോടുള്ള സംസാരത്തിൽ സത്യം പറയുക.

- വാഗ്ദാനം നൽകിയാൽ അത് പാലിക്കുക.

- എല്ലാ വാക്കുകളിലും പ്രവർത്തികളിലും സത്യസന്ധത പാലിക്കുക.

നബി -ﷺ- പറഞ്ഞു: "തീർച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കും. തീർച്ചയായും നന്മ സ്വർഗത്തിലേക്ക് നയിക്കും. ഒരാൾ സത്യം പറഞ്ഞു കൊണ്ടേയിരിക്കുകയും, അങ്ങനെ സ്വിദ്ദീഖ് (അതീവ സത്യസന്ധൻ) ആയിത്തീരുകയും ചെയ്യുന്നതാണ്." (ബുഖാരി, മുസ്ലിം)

ഉത്തരം: കളവ്. യാഥാർത്ഥ്യത്തിന് വിരുദ്ധം പറയുക എന്നതാണ് അതിൻ്റെ ഉദ്ദേശ്യം. ജനങ്ങളുടെ മേൽ കളവ് കെട്ടിപ്പറയലും, വാഗ്ദാനങ്ങൾ ലംഘിക്കലും, കള്ളസത്യം ചെയ്യലും അതിൽ പെട്ടതാണ്.

നബി -ﷺ- പറഞ്ഞിരിക്കുന്നു: "നിങ്ങൾ കളവിനെ സൂക്ഷിക്കുക; കാരണം തീർച്ചയായും കളവ് തിന്മകളിലേക്ക് നയിക്കും; തിന്മകൾ ഉറപ്പായും നരകത്തിലേക്കും നയിക്കും. ഒരാൾ കളവ് പറഞ്ഞു കൊണ്ടേയിരുന്നാൽ അല്ലാഹുവിങ്കൽ പെരുംകള്ളൻ എന്ന് അവനെ കുറിച്ച് രേഖപ്പെടുത്തപ്പെടുന്നതാണ്." (ബുഖാരി, മുസ്ലിം) നബി -ﷺ- പറഞ്ഞു: "കപടവിശ്വാസിയായ മുനാഫിഖിൻ്റെ സ്വഭാവം മൂന്നാണ്." അക്കൂട്ടത്തിൽ അവിടുന്ന് പറഞ്ഞു: "സംസാരിച്ചാൽ അവൻ കളവ് പറയും. വാഗ്ദാനം നൽകിയാൽ അവൻ ലംഘിക്കും." (ബുഖാരി, മുസ്ലിം)

ഉത്തരം: - അല്ലാഹുവിനെ അനുസരിക്കുന്നതിൽ വേണ്ട ക്ഷമ.

- തിന്മയിൽ നിന്ന് വിട്ടുനിൽക്കാൻ വേണ്ട ക്ഷമ.

- പ്രയാസകരമായ വിധിയിൽ ക്ഷമ കൈക്കൊള്ളുക. എല്ലാ സന്ദർഭത്തിലും അല്ലാഹുവിനെ സ്തുതിക്കുക.

അല്ലാഹു പറയുന്നു:
"അല്ലാഹു ക്ഷമാശീലരെ ഇഷ്ടപ്പെടുന്നു." (ആലു ഇംറാൻ: 146) നബി -ﷺ- പറഞ്ഞു: "മുഅ്മിനിൻ്റെ കാര്യം അത്ഭുതം തന്നെ! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ ഉണ്ടാവുകയില്ല. അവനൊരു സന്തോഷം ബാധിച്ചാൽ അവൻ അല്ലാഹുവിന് നന്ദി കാണിക്കും; അതോടെ അതവനൊരു നന്മയായി മാറും. അവനൊരു പ്രയാസം ബാധിച്ചാൽ അവൻ ക്ഷമിക്കും; അപ്പോൾ അതും അവന് നന്മയായി മാറും." (മുസ്ലിം)

ഉത്തരം: അല്ലാഹുവിനെ അനുസരിക്കുന്നതിലോ, അവൻ വിലക്കിയ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിലോ ക്ഷമ കൈവെടിയുന്നതും, അല്ലാഹുവിൻ്റെ വിധിയിൽ വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ അക്ഷമ കാണിക്കുന്നതും ക്ഷമയുടെ നേർവിപരീതമാണ്.

അതിൻ്റെ രൂപങ്ങളിൽ പെട്ടതാണ്:


- മരണം ആഗ്രഹിക്കൽ.

- കവിളത്തടിക്കൽ.

- വസ്ത്രം വലിച്ചു കീറൽ.

- മുടി പരത്തിയിടൽ.

- സ്വന്തത്തിനെതിരെ നാശത്തിനായി പ്രാർത്ഥിക്കൽ.

നബി -ﷺ- പറഞ്ഞു: "പ്രതിഫലത്തിൻ്റെ വലിപ്പം പരീക്ഷണത്തിൻ്റെ കാഠിന്യം അനുസരിച്ചായിരിക്കും. അല്ലാഹു ഒരു കൂട്ടരെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കുന്നതായിരിക്കും. ആരെങ്കിലും അതിൽ തൃപ്തി കാണിച്ചാൽ അവർക്ക് (അല്ലാഹുവിൻ്റെ) തൃപ്തിയുണ്ട്. ആരെങ്കിലും അതിൽ ഈർഷ്യത കാണിച്ചാൽ അവർക്ക് അല്ലാഹുവിൻ്റെ കോപവുമുണ്ട്." (തിർമിദി, ഇബ്നു മാജഃ)

ഉത്തരം: സത്യത്തിനു വേണ്ടിയും നന്മകൾക്ക് വേണ്ടിയും മനുഷ്യർ പരസ്പരം സഹകരിക്കണം.

പരസ്പര സഹകരണത്തിൻ്റെ രൂപങ്ങളിൽ പെട്ട ചിലത് താഴെ പറയാം:


- മനുഷ്യരുടെ അവകാശങ്ങൾ നേടിക്കൊടുക്കാൻ വേണ്ടി പരസ്പരം സഹകരിക്കൽ.

- അതിക്രമിയുടെ കയ്യിൽ നിന്ന് അന്യായമായി നേടിയത് തിരിച്ചെടുക്കാൻ വേണ്ടി പരസ്പരം സഹകരിക്കൽ.

- മനുഷ്യരുടെ ആവശ്യങ്ങളും ദരിദ്രരുടെ പ്രയാസങ്ങളും നീക്കാൻ വേണ്ടി പരസ്പരം സഹകരിക്കൽ.

- എല്ലാ നന്മകളിലും പുലർത്തേണ്ട പരസ്പര സഹകരണം.

- തിന്മകളിലും ഉപദ്രവങ്ങളിലും ശത്രുതയിലും പരസ്പരം സഹകരണം നടത്താതിരിക്കൽ.

അല്ലാഹു പറയുന്നു:
"നിങ്ങൾ നന്മയിലും ധർമ്മനിഷ്ഠയിലും പരസ്പരം സഹകരിക്കുക; നിങ്ങൾ തിന്മയിലും ശത്രുതയിലും പരസ്പരം സഹകരിക്കരുത്. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്." (മാഇദ: 2) നബി -ﷺ- പറഞ്ഞു: "ഒരു മുഅ്മിനിന് മറ്റൊരു മുഅ്മിനിനുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്; അവ പരസ്പരം ബലം പകരുന്നു." (ബുഖാരി, മുസ്ലിം) നബി -ﷺ- പറഞ്ഞു: "ഒരു മുസ്ലിം മറ്റൊരു മുസ്ലിമിൻ്റെ സഹോദരനാണ്. അവൻ തൻ്റെ സഹോദരനെ അക്രമിക്കുകയോ അവനെ (ശത്രുവിൻ്റെ കയ്യിൽ) വിട്ടുകളയുകയോ ഇല്ല. ആരെങ്കിലും തൻ്റെ സഹോദരൻ്റെ ആവശ്യം നിർവ്വഹിക്കുന്നെങ്കിൽ അല്ലാഹു അവൻ്റെ ആവശ്യം നിറവേറ്റുന്നതായിരിക്കും. ആരെങ്കിലും ഒരു മുസ്ലിമിൻ്റെ പ്രയാസം നീക്കിക്കൊടുത്താൽ അല്ലാഹു അവൻ്റെ മേൽ നിന്ന് അന്ത്യനാളിലെ പ്രയാസം എടുത്തു നീക്കുന്നതാണ്. ആരെങ്കിലും ഒരു മുസ്ലിമിൻ്റെ തിന്മകൾ മറച്ചു പിടിച്ചാൽ അല്ലാഹു അന്ത്യനാളിൽ (അവൻ്റെ തിന്മകളെ) മറച്ചു പിടിക്കുന്നതാണ്." (ബുഖാരി, മുസ്ലിം)

ഉത്തരം: 1- അല്ലാഹുവിനോട് ലജ്ജ പാലിക്കൽ; അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ നിനക്ക് ലജ്ജയുണ്ടായിരിക്കണം.

2- ജനങ്ങളോടുള്ള ലജ്ജ; വൃത്തികെട്ട സംസാരങ്ങൾ ഉപേക്ഷിക്കലും, മോശത്തരങ്ങൾ പറയാതിരിക്കലും, ഔറത്ത് വെളിവാക്കാതെ സൂക്ഷിക്കലുമെല്ലാം അതിൻ്റെ ഭാഗമാണ്.

നബി -ﷺ- പറഞ്ഞിരിക്കുന്നു: "ഈമാൻ എഴുപതിൽ ചില്ലാനം ശാഖയാകുന്നു. അതിൽ ഏറ്റവും ഉന്നതമായത് ലാ ഇലാഹ ഇല്ലല്ലാഹു എന്നതും ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്നും ഉപദ്രവങ്ങൾ നീക്കം ചെയ്യലുമാകുന്നു. ലജ്ജ ഈമാനിൻ്റെ ഒരു ശാഖയാകുന്നു." (മുസ്ലിം)

ഉത്തരം: - പ്രായത്തിൽ മുതിർന്നവരോട് കരുണ കാണിക്കുകയും അവരെ ആദരിക്കുകയും വേണം.

- ചെറിയ പ്രായത്തിലുള്ളവരോടും കുട്ടികളോടും കരുണ കാണിക്കണം.

- ദരിദ്രരോടും പാവപ്പെട്ടവരോടും ആവശ്യക്കാരായ ജനങ്ങളോടും കരുണ കാണിക്കണം.

- മൃഗങ്ങളോട് കരുണ കാണിക്കണം; അവർക്ക് ഭക്ഷണം നൽകുകയും അവരെ ഉപദ്രവിക്കാതിരിക്കുകയും വേണം.

നബി -ﷺ- പറഞ്ഞതു പോലെ: "പരസ്പര സ്നേഹത്തിലും, ദയയിലും, കാരുണ്യത്തിലും മുസ്ലിംകളുടെ ഉപമ ഒരൊറ്റ ശരീരത്തിൻ്റെ ഉപമയാണ്. അതിലെ ഒരു അവയവം രോഗത്താൽ പ്രയാസമനുഭവിക്കുമ്പോൾ മറ്റു അവയവങ്ങൾ അതിനു വേണ്ടി ഉറക്കമൊഴിഞ്ഞും പനിപിടിച്ചും വേദനയിൽ പങ്കുചേരും." (ബുഖാരി, മുസ്ലിം) അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്." (അബൂദാവൂദ്, തിർമിദി)

ഉത്തരം: ഒന്നാമതായി അല്ലാഹുവിനെ സ്നേഹിക്കണം.

അല്ലാഹു പറയുന്നു:
മുഅ്മിനീങ്ങൾ ഏറ്റവും കഠിനമായി അല്ലാഹുവിനെ സ്നേഹിക്കുന്നവരാകുന്നു." (ബഖറ: 165)
- രണ്ടാമതായി അല്ലാഹുവിൻ്റെ റസൂൽ -ﷺ- യെ സ്നേഹിക്കണം.

നബി -ﷺ- പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! നിങ്ങളിലൊരാളും തൻ്റെ മാതാപിതാക്കളേക്കാളും തൻ്റെ മക്കളേക്കാളും എന്നെ സ്നേഹിക്കുന്നത് വരെ വിശ്വാസികളാവുകയില്ല." (ബുഖാരി)
- മുഅ്മിനീങ്ങളെ സ്നേഹിക്കുക; നിനക്ക് നന്മ ആഗ്രഹിക്കുന്നതു പോലെ നീ അവർക്കും നന്മ ആഗ്രഹിക്കുക.

നബി -ﷺ- പറഞ്ഞു: "നിങ്ങളാരും വിശ്വാസികളാവുകയില്ല. താൻ തനിക്ക് ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ." (ബുഖാരി)

ഉത്തരം: മുഖം എപ്പോഴും പ്രസന്നമായിരിക്കണം; സന്തോഷവും പുഞ്ചിരിയും അനുകമ്പയും ജനങ്ങളെ കാണുമ്പോഴുള്ള ആഹ്ളാദവും കാത്തുസൂക്ഷിക്കുമ്പോൾ മുഖം പ്രസന്നമാകും.

എന്നാൽ മുഖം ചുളിച്ചു പിടിക്കുകയോ ജനങ്ങൾ അകന്നു പോകുന്ന തരത്തിൽ മുഖം വികൃതമാക്കുകയോ ചെയ്യുന്നത് ഈ സ്വഭാവത്തിൻ്റെ നേർവിപരീതമാണ്.

ഈ സൽസ്വഭാവം പഠിപ്പിക്കുന്ന അനേകം ഹദീഥുകളുണ്ട്. അബൂ ദർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- എന്നോട് പറഞ്ഞു: "നന്മയിൽ ഒന്നിനെയും നീ നിസ്സാരമാക്കരുത്. നിൻ്റെ സഹോദരനെ സുസ്മേരവദനനായി കണ്ടുമുട്ടുക എന്നത് പോലും." (മുസ്ലിം) അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "നിൻ്റെ സഹോദരൻ്റെ മുഖത്ത് നോക്കി നീ പുഞ്ചിരിക്കുക എന്നത് ഒരു ദാനധർമ്മമാണ്." (തിർമിദി)

ഉത്തരം: അസൂയയെന്നാൽ മറ്റൊരാളുടെ നന്മകൾ നഷ്ടപ്പെട്ടു കാണാനുള്ള ആഗ്രഹമോ, അവന് നന്മ ലഭിക്കുന്നത് കാണുമ്പോഴുള്ള അനിഷ്ടമോ ആണ്.

അല്ലാഹു പറയുന്നു:
"അസൂയക്കാരൻ അസൂയപ്പെടുമ്പോൾ അവൻ്റെ ഉപദ്രവത്തിൽ നിന്നും (ഞാൻ അല്ലാഹുവിനോട് രക്ഷ തേടുന്നു." (ഫലഖ്: 5)

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ പരസ്പരം വെറുപ്പ് കാണിക്കുകയോ, പരസ്പരം അസൂയ കാണിക്കുകയോ, പരസ്പരം കണ്ടാൽ തിരിഞ്ഞു കളയുകയോ ചെയ്യരുത്. പരസരസഹോദരങ്ങളെന്നോണം, അല്ലാഹുവിൻ്റെ അടിമകളായി നിങ്ങൾ മാറുക." (ബുഖാരി, മുസ്ലിം)

ഉത്തരം: നിൻ്റെ സഹോദരനായ മുസ്ലിമിനെ കളിയാക്കുകയോ ഇകഴ്ത്തി കാണിക്കുകയോ ചെയ്യുന്നത് പരിഹാസമാണ്. അതൊരിക്കലും അനുവദനീയമല്ല.

അല്ലാഹു അക്കാര്യം വിലക്കി കൊണ്ട് പറഞ്ഞു:
"സത്യവിശ്വാസികളേ, ഒരു ജനവിഭാഗവും മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവർ (പരിഹസിക്കപ്പെടുന്നവർ) അവരേക്കാൾ നല്ലവരായിരുന്നേക്കാം. ഒരുവിഭാഗം സ്ത്രീകൾ മറ്റൊരു വിഭാഗം സ്ത്രീകളേയും പരിഹസിക്കരുത്. ഇവർ (പരിഹസിക്കപ്പെടുന്ന സ്ത്രീകൾ) മറ്റവരേക്കാൾ നല്ലവരായിരുന്നേക്കാം. നിങ്ങൾ അന്യോന്യം കുത്തുവാക്കുകൾ പറയരുത്. നിങ്ങൾ പരിഹാസപ്പേരുകൾ വിളിച്ച് പരസ്പരം അപമാനിക്കുകയും അരുത്. സത്യവിശ്വാസം കൈകൊണ്ടതിനുശേഷം അധാർമ്മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത. വല്ലവനും പശ്ചാതപിക്കാത്ത പക്ഷം അത്തരക്കാർ തന്നെയാകുന്നു അക്രമികൾ." (ഹുജുറാത്ത്: 11)

ഉത്തരം: മറ്റു ജനങ്ങളേക്കാൾ തനിക്ക് എന്തെങ്കിലും ഔന്നത്യമുണ്ടെന്ന് ഒരാൾ ധരിക്കാതിരിക്കലാണ് വിനയം. ജനങ്ങളെ അവൻ തരംതാഴ്ത്തി കാണുകയോ, സത്യത്തെ നിരസിക്കുകയോ ചെയ്യരുത്.

അല്ലാഹു പറയുന്നു:
"ഭൂമിയിലൂടെ താഴ്മയോടെ നടക്കുന്നവരാണ് റഹ്മാനായ അല്ലാഹുവിൻ്റെ ദാസന്മാർ." (ഫുർഖാൻ: 63) അതായത്, അവർ വിനയമുള്ളവരായിരിക്കും. അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "ഒരാൾ അല്ലാഹുവിന് വേണ്ടി വിനയം കാണിച്ചാൽ അവനെ അല്ലാഹു ഉയർത്താതിരിക്കുകയില്ല." (മുസ്ലിം) നബി -ﷺ- പറഞ്ഞു: "ഒരാളും മറ്റൊരാളോട് അതിക്രമം കാണിക്കുകയോ, ഒരു വ്യക്തിയും മറ്റൊരാളുടെ മേൽ പൊങ്ങച്ചം നടിക്കുകയോ ചെയ്യാത്ത രൂപത്തിൽ നിങ്ങൾ വിനയമുള്ളവരാകൂ എന്ന് അല്ലാഹു എനിക്ക് സന്ദേശം നൽകിയിരിക്കുന്നു." (മുസ്ലിം)

ഉത്തരം: 1- സത്യത്തിന് മുൻപിൽ അഹങ്കാരം നടിക്കൽ. സത്യത്തെ തിരസ്കരിക്കലും അതിനെ സ്വീകരിക്കാതിരിക്കലും ഈ പറഞ്ഞതിൽ പെടും.

2- ജനങ്ങളുടെ മേൽ അഹങ്കാരം നടിക്കൽ. അവരെ താഴ്ത്തി കാണുകയോ, ഇകഴ്ത്തുകയോ ചെയ്യുന്നത് അതിൻ്റെ പരിധിയിൽ പെടും.

നബി -ﷺ- പറഞ്ഞിരിക്കുന്നു: "ഹൃദയത്തിൽ തരിമ്പു പോലും അഹങ്കാരമുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല." അപ്പോൾ ഒരാൾ പറഞ്ഞു: "ചിലർ തൻ്റെ വസ്ത്രവും ചെരുപ്പും നല്ലതായിരിക്കാൻ ആഗ്രഹിക്കാറുണ്ടല്ലോ?" നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു ഭംഗിയുള്ളവനാണ്. അവൻ ഭംഗിയെ ഇഷ്ടപ്പെടുന്നു. അഹങ്കാരമെന്നാൽ സത്യത്തെ തിരസ്കരിക്കലും ജനങ്ങളെ തരംതാഴ്ത്തലുമാണ്." (മുസ്ലിം)
- സത്യത്തെ തിരസ്കരിക്കൽ എന്നാൽ അതിനെ തള്ളിക്കളയലാണ്.

- ജനങ്ങളെ ഇകഴ്ത്തുക എന്നാൽ അവരെ തരംതാഴ്ന്നവരായി കാണലാണ്.

- നല്ല വസ്ത്രമോ നല്ല ചെരുപ്പോ ധരിക്കുന്നത് ഒരിക്കലും അഹങ്കാരത്തിൻ്റെ പരിധിയിൽ പെടില്ല.

ഉത്തരം: കച്ചവടത്തിലും കൊടുക്കൽ വാങ്ങലുകളിലും വഞ്ചന സംഭവിക്കാം. വിൽക്കുന്ന വസ്തുവിൻ്റെ ന്യൂനത പറയാതിരിക്കുക എന്നത് ഉദാഹരണം.

- പഠിക്കുന്ന കാര്യത്തിലും ചിലർ വഞ്ചന കാണിക്കും; ഉദാഹരണത്തിൽ പരീക്ഷകളിൽ കോപ്പിയടിക്കുക എന്നത് വഞ്ചനയാണ്.

- സംസാരത്തിലുള്ള വഞ്ചനക്ക് ഉദാഹരണമാണ് കള്ളസാക്ഷ്യവും കളവു പറയലും.

- നീ പറയുന്നത് പാലിക്കാതിരിക്കുകയും, ജനങ്ങളോട് ചെയ്ത കരാറുകൾ ലംഘിക്കലും അതിൻ്റെ മറ്റു രൂപങ്ങളിൽ പെടും.

ഇക്കാര്യം വിവരിക്കുന്ന ഒരു ഹദീഥ് നോക്കൂ! ഒരിക്കൽ നബി -ﷺ- ഭക്ഷണം കൂട്ടിയിട്ടു വിൽക്കുന്ന ഒരാൾക്ക് അരികിലൂടെ നടന്നു പോയി. തൻ്റെ കൈ അതിൻ്റെ ഉള്ളിലേക്ക് അവിടുന്ന് പ്രവേശിപ്പിച്ചപ്പോൾ അവിടുത്തെ വിരലുകളിൽ നനവ് തട്ടി. അവിടുന്ന് ചോദിച്ചു: "എന്താണിത് കച്ചവടക്കാരാ?!" അയാൾ പറഞ്ഞു: "മഴ ബാധിച്ചതാണ് നബിയേ! അവിടുന്ന് പറഞ്ഞു: "എങ്കിൽ നിനക്ക് അത് ഭക്ഷണത്തിൻ്റെ മുകളിൽ -ജനങ്ങൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ- വെച്ചുകൂടായിരുന്നോ? ആരെങ്കിലും വഞ്ചന കാണിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല." (മുസ്ലിം)
ഹദീഥിൽ വന്ന സുബ്റ എന്ന പദത്തിന്റെ അർഥം കൂട്ടിയിട്ട ഭക്ഷണസാധനം എന്നാണ്.

ഉത്തരം: നിൻ്റെ സഹോദരൻ്റെ അസാന്നിധ്യത്തിൽ അവനെ കുറിച്ച് അവന് ഇഷ്ടമല്ലാത്ത കാര്യം പറയലാണ് ഗീബത്ത്.

അല്ലാഹു പറയുന്നു:
"(വിശ്വാസികളേ!) നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപറയരുത്. തൻ്റെ സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവൻ്റെ മാംസം ഭക്ഷിക്കുവാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത് (ശവം തിന്നുന്നത്) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു." (ഹുജുറാത്ത്: 12)

ഉത്തരം: ജനങ്ങൾ തമ്മിലുള്ള ബന്ധം തകർക്കുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ സംസാരം അങ്ങോട്ടുമിങ്ങോട്ടും എത്തിച്ചു കൊടുക്കലാണ് നമീമത്ത്.

അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "ഏഷണിയുമായി നടക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല." (മുസ്ലിം)

ഉത്തരം: നന്മകളും തൻ്റെ മേൽ നിർബന്ധമായ ബാധ്യതകളും ചെയ്യാനുള്ള താൽപ്പര്യക്കുറവിനാണ് അലസത എന്ന് പറയുക.

അല്ലാഹു നിർബന്ധമാക്കിയ കർമ്മങ്ങൾ ചെയ്യാനുള്ള മടി അതിൽ പെട്ടതാണ്.

അല്ലാഹു പറയുന്നു:
"തീർച്ചയായും കപടവിശ്വാസികൾ അല്ലാഹുവെ വഞ്ചിക്കാൻ നോക്കുകയാണ്. യഥാർത്ഥത്തിൽ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവർ നമസ്കാരത്തിന് നിന്നാൽ മടിയന്മാരായിക്കൊണ്ടും, ആളുകളെ കാണിക്കാൻ വേണ്ടിയുമാണ് നിൽക്കുന്നത്. കുറച്ച് മാത്രമേ അവർ അല്ലാഹുവെ ഓർമ്മിക്കുകയുള്ളൂ." (നിസാഅ്: 142)
അതിനാൽ മടി ഉപേക്ഷിക്കുകയും ചടഞ്ഞിരിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടവനാണ് ഓരോ മുസ്ലിമും. പ്രവർത്തിക്കാനും കാര്യങ്ങൾ ചെയ്യാനും അല്ലാഹുവിന് തൃപ്തികരമായ കാര്യങ്ങൾ ചെയ്യാൻ ഉന്മേഷത്തോടെ പരിശ്രമിക്കാനും ഈ ജീവിതത്തിൽ നമുക്ക് സാധിക്കണം.

ഉത്തരം: 1- ദേഷ്യം ചിലപ്പോൾ നല്ലതാണ്; അല്ലാഹുവിന് വേണ്ടി ദേഷ്യപ്പെടുക എന്നത് അതിൽ പെട്ടതാണ്. അല്ലാഹുവിനെ നിഷേധിക്കുന്നവരോ കപടവിശ്വാസികളോ മറ്റോ ഇസ്ലാമിക വിധിവിലക്കുകൾ ധിക്കരിക്കുമ്പോഴുണ്ടാകുന്ന ദേഷ്യം ഉദാഹരണം.

2- ദേഷ്യം വെറുക്കപ്പെട്ടതാകുന്ന സമയവുമുണ്ട്; ഒരാൾക്ക് അനുയോജ്യമല്ലാത്ത വാക്കുകൾ പറയാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദേഷ്യം അതിൽ പെടുന്നതാണ്.

അല്ലാഹുവിന് ഇഷ്ടമില്ലാത്ത തരത്തിൽ ദേഷ്യം പിടിക്കുന്നത് ഒഴിവാക്കാനുള്ള വഴി ഇതാണ്:


- വുദൂഅ് ചെയ്യുക.

- ദേഷ്യം വരുമ്പോൾ നിൽക്കുകയാണെങ്കിൽ ഇരിക്കുക; ഇരിക്കുകയാണെങ്കിൽ കിടക്കുക.

- നബി -ﷺ- യുടെ ഉപദേശം ഓർക്കുക; അവിടുന്ന് പറഞ്ഞു: "നീ ദേഷ്യപ്പെടരുത്."

- ദേഷ്യത്തിൻ്റെ സന്ദർഭത്തിൽ ശരീരം കൊണ്ട് എന്തെങ്കിലും പ്രവർത്തിക്കുന്നതിൽ നിന്ന് സ്വയം നിയന്ത്രിക്കുക.

- എറിഞ്ഞകറ്റപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുക.

- നിശബ്ദത പാലിക്കുക.

ഉത്തരം: ജനങ്ങളുടെ രഹസ്യങ്ങൾ തപ്പിനടക്കുകയും അവർ മറച്ചു വെക്കാൻ ആഗ്രഹിക്കുന്നത് കണ്ടെത്താൻ ശ്രമിക്കലും പ്രചരിപ്പിക്കലും ചാരപ്പണിയിൽ പെടും.

നിഷിദ്ധമായ ചാരപ്പണിയുടെ രൂപത്തിൽ പെട്ടതാണ്:


- ജനങ്ങളുടെ രഹസ്യങ്ങളിലേക്ക് -അവരുടെ വീടുകൾക്ക് ഉള്ളിലേക്ക്- ഏന്തിവലിഞ്ഞു നോക്കുക എന്നത്.

- ഒരു കൂട്ടരുടെ സംസാരം അവർ അറിയാതെ കേൾക്കാൻ ശ്രമിക്കുക എന്നത്.

അല്ലാഹു പറയുന്നു:
"നിങ്ങൾ ചാരപ്പണി നടത്തരുത്." (ഹുജുറാത്ത്: 12)

ഉത്തരം: അനാവശ്യമായി പണം ചെലവഴിക്കുന്നതിന് ധൂർത്ത് എന്ന് പറയും.

പിശുക്ക് അതിന് നേർവിപരീതമാണ്. ചെലവാക്കേണ്ട കാര്യങ്ങളിൽ വരെ പണം ചെലവഴിക്കാതെ പിടിച്ചു വെക്കലാണ് അത് കൊണ്ട് ഉദ്ദേശ്യം.

ഈ പറഞ്ഞതിന് രണ്ടിനും ഇടയിലാണ് മദ്ധ്യമ നിലപാട്. അതിനാണ് ഉദാരത എന്ന് പറയുക.

അല്ലാഹു പറയുന്നു:
"ചെലവഴിക്കുന്നെങ്കിൽ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാർഗം സ്വീകരിക്കുന്നവരുമാകുന്നു അവർ." (ഫുർഖാൻ: 67)

ഉത്തരം: ഭയപ്പെടാൻ പാടില്ലാത്ത കാര്യങ്ങളെ വരെ ഭയപ്പെടുന്നതാണ് ഭീരുത്വം.

സത്യം തുറന്നു പറയാനും, തിന്മകളെ എതിർക്കാനുമുള്ള ഭയം ഉദാഹരണം.

ധീരതയെന്നാൽ സത്യത്തിന് വേണ്ടി മുന്നോട്ടു കുതിക്കലാണ്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിലും, ഇസ്ലാമിനും മുസ്ലിമീങ്ങളെയും പ്രതിരോധിക്കുന്നതിനും വേണ്ടി നിലകൊള്ളുന്നത് ഉദാഹരണം.

നബി -ﷺ- യുടെ പ്രാർത്ഥനയിൽ ഇപ്രകാരം വന്നിട്ടുണ്ട്: "അല്ലാഹുവേ! ഞാൻ ഭീരുത്വത്തിൽ നിന്ന് രക്ഷതേടുന്നു." അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു: "ശക്തനായ മുഅ്മിനിനാണ് ദുർബലനായ മുഅ്മിനിനേക്കാൾ ഉൽകൃഷ്ടനും അല്ലാഹുവിന് പ്രിയങ്കരനും. എല്ലാ (വിശ്വാസിയിലും) നന്മയുണ്ട്." (മുസ്ലിം)

ഉത്തരം: - ശാപവാക്കുകളും ആക്ഷേപവാക്കുകളും പറയുന്നത് ഉദാഹരണം.

- ഉദാഹരണത്തിന് ഒരാളെ മൃഗത്തിൻ്റെ പേരുകളിൽ വിളിക്കലും, സമാനമായ വാക്കുകൾ ഉപയോഗിക്കലും.

- മ്ലേഛമായ വാക്കുകൾ പറയുന്നതും, വൃത്തികെട്ട വാക്കുകൾ പറയുന്നതും, രഹസ്യഭാഗങ്ങളുടെ പേരുകൾ വിളിക്കുന്നതും.

- നബി -ﷺ- ഈ പറഞ്ഞതെല്ലാം വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "ഒരു മുഅ്മിൻ ഒരിക്കലും കുത്തിപ്പറയുന്നവനോ, അധികമായി ശപിക്കുന്നവനോ, വൃത്തികേടു പറയുന്നവനോ, മ്ലേഛനോ അല്ല." (തിർമിദി, ഇബ്നു ഹിബ്ബാൻ)

ഉത്തരം: 1- അല്ലാഹു നിനക്ക് നല്ല സ്വഭാവം നൽകുന്നതിന് വേണ്ടിയും അക്കാര്യത്തിൽ നിന്നെ സഹായിക്കുന്നതിനും വേണ്ടി അവനോട് ദുആ ചെയ്യുക.

2- എപ്പോഴും അല്ലാഹു തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ചിന്ത നിലനിർത്തുക. നിന്നെ കുറിച്ച് അവൻ അറിയുന്നുണ്ട് എന്നും, നിന്നെ അവൻ എപ്പോഴും കാണുകയും കേൾക്കുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട് എന്നും ഓർക്കുക.

3- സൽസ്വഭാവത്തിനുള്ള പ്രതിഫലത്തെ കുറിച്ച് ഓർക്കുകയും, അത് സ്വർഗപ്രവേശനത്തിന് വഴിയൊരുക്കും എന്ന് മനസ്സിലാക്കുകയും ചെയ്യുക.

4- മോശം സ്വഭാവത്തിൻ്റെ പര്യവസാനത്തെ കുറിച്ച് ചിന്തിക്കുകയും, അത് നരകപ്രവേശനത്തിന് കാരണമാകുമെന്ന് അറിയുകയും ചെയ്യുക.

5- സൽസ്വഭാവത്തിലൂടെ അല്ലാഹുവിൻ്റെ സ്നേഹവും അവൻ്റെ സൃഷ്ടികളുടെ സ്നേഹവും നേടിയെടുക്കാൻ സാധിക്കും. എന്നാൽ മോശം സ്വഭാവം അല്ലാഹുവിൻ്റെ കോപവും മനുഷ്യരുടെ ദേഷ്യവുമാണ് നേടിത്തരുക.

6- നബി -ﷺ- യുടെ ചരിത്രം വായിക്കുകയും, അവിടുത്തെ മാതൃകയാക്കുകയും ചെയ്യുക.

7- സൽസ്വഭാവികളെ പിൻപറ്റുകയും, മോശം കൂട്ടുകാരെ അകറ്റി നിർത്തുകയും ചെയ്യുക.