ഫിഖ്ഹ് (കർമ്മശാസ്ത്രം)

ഉത്തരം: അശുദ്ധി നീക്കലും, മാലിന്യം എടുത്തു മാറ്റലുമാണ് ശുദ്ധീകരണം.

മാലിന്യം എടുത്തു മാറ്റുക എന്നത് കൊണ്ട് ഉദ്ദേശ്യം ശരീരത്തിലോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ നജസ് (മാലിന്യം) ആയിട്ടുണ്ട് എങ്കിൽ അത് എടുത്ത് നീക്കലാണ്.

അശുദ്ധി നീക്കുക എന്നാൽ വുദൂഅ് എടുക്കലും ജനാബത്തിൻ്റെ കുളി നിർവ്വഹിക്കലുമാണ്. വെള്ളം ഇല്ലാത്ത സന്ദർഭങ്ങളിലോ, വെള്ളം ഉപയോഗിക്കാൻ സാധ്യമല്ലാത്ത സമയങ്ങളിലോ തയമ്മും ചെയ്യലും അശുദ്ധി നീക്കുന്നതിൻ്റെ ഭാഗമാണ്.

ഉത്തരം: നജസ് പോവുകയും, അങ്ങനെ വസ്തു ശുദ്ധിയാവുകയും ചെയ്യുന്നത് വരെ വെള്ളം കൊണ്ട് കഴുകുകയാണ് വേണ്ടത്.

- എന്നാൽ നായ പാത്രത്തിൽ തലയിടുകയോ മറ്റോ ചെയ്താൽ അത് ഏഴു തവണ കഴുകണം; അതിലെ ആദ്യത്തെ തവണ മണ്ണു കലർത്തി കൊണ്ടാണ് കഴുകേണ്ടത്.

നബി -ﷺ- പറഞ്ഞു: "മുസ്ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരു മനുഷ്യൻ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ മുഖം കഴുകുകയും ചെയ്താൽ തൻ്റെ രണ്ട് കണ്ണുകൾ കൊണ്ട് അവൻ നോക്കിയ എല്ലാ തെറ്റുകളും ആ വെള്ളത്തിനോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- പുറത്തു പോകും. അവൻ തൻ്റെ രണ്ട് കൈകളും കഴുകിയാൽ അവൻ്റെ രണ്ട് കൈകൾ കൊണ്ടും അവൻ പിടിച്ച എല്ലാ തെറ്റുകളും അവൻ്റെ രണ്ട് കൈകളിൽ നിന്നും വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- ഒലിച്ചു പോകും. അവൻ തൻ്റെ രണ്ട് കാലുകളും കഴുകിയാൽ ആ കാലുകൾ കൊണ്ട് അവൻ നടന്നെത്തിയ തിന്മകളെല്ലാം ആ വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകും. അങ്ങനെ തിന്മകളിൽ നിന്നെല്ലാം ശുദ്ധനായി കൊണ്ട് അവൻ പുറത്തുവരും." (മുസ്ലിം)

ഉത്തരം: ആദ്യം രണ്ട് കൈപ്പത്തികളും മൂന്നു തവണ കഴുകുക.

പിന്നീട് വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റുകയും അത് പുറത്തേക്ക് ചീറ്റിക്കളയുകയും ചെയ്യുക; ഇത് മൂന്നു തവണ ചെയ്യണം.

വായിൽ വെള്ളം ആക്കിയ ശേഷം അത് കുലുക്കുകയും തുപ്പിക്കളയുകയും ചെയ്താൽ വായ കൊപ്ലിക്കലായി.

മൂക്കിൻ്റെ ഉള്ളിലേക്ക് വെള്ളം വലതു കൈ കൊണ്ട് ആക്കുകയും, വലിച്ചെടുക്കുകയും ചെയ്താൽ വെള്ളം മൂക്കിലേക്ക് കയറ്റലായി.

മൂക്കിൽ നിന്ന് വെള്ളം ഇടതു കൈ കൊണ്ട് പുറത്തേക്ക് ചീറ്റിക്കളഞ്ഞാൽ മൂക്ക് ചീറ്റലാവുകയും ചെയ്തു.

ശേഷം മുഖം മൂന്ന് തവണ കഴുകണം.

പിന്നീട് കൈകൾ മുട്ടുകൾ സഹിതം മൂന്ന് തവണ കഴുകണം.

പിന്നീട് തല തടവണം; രണ്ട് കൈകൾ കൊണ്ടും തലയുടെ പിറകിലേക്കും മുന്നിലേക്കും കൈകൾ കൊണ്ട് തടവുകയും, ശേഷം രണ്ട് ചെവികളും തടവുകയും ചെയ്യണം.

ശേഷം രണ്ട് കാലുകളും നെരിയാണി ഉൾപ്പടെ -മൂന്നു തവണ- കഴുകണം.

ഇതാണ് വുദൂഇൻ്റെ പൂർണ്ണമായ രൂപം. നബി -ﷺ- ഇപ്രകാരം വുദൂഅ് എടുത്തതായി ഉഥ്മാനു ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ-, അബ്ദുല്ലാഹി ബ്നു സയ്ദ് -رَضِيَ اللَّهُ عَنْهُ- തുടങ്ങിയ സ്വഹാബികൾ അറിയിച്ചിട്ടുണ്ട്. (ബുഖാരി, മുസ്ലിം) നബി -ﷺ- വുദൂഇൻ്റെ അവയവങ്ങൾ മൂന്നു തവണ കഴുകുന്നതിന് പകരം ഒരു തവണയായി കഴുകിയതും, രണ്ട് തവണകളായി കഴുകിയതും ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. (ബുഖാരി)

ഉത്തരം: വുദൂഇൽ ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലാത്ത നിർബന്ധ കർമ്മങ്ങളാണ് വുദൂഇൻ്റെ ഫർദ്വുകൾ. (അവ ആറെണ്ണമുണ്ട്.)

1- മുഖം കഴുകൽ; വായ കൊപ്ലിക്കലും മൂക്കിൽ വെള്ളം കയറ്റലും അതിൽ പെട്ടതാണ്.

2- കൈകൾ മുട്ടുകൾ സഹിതം കഴുകൽ.

3- തല തടവൽ; ചെവി തടവുക എന്നതും അതിൻ്റെ ഭാഗമാണ്.

4- കാലുകൾ നെരിയാണി ഉൾപ്പെടെ കഴുകൽ.

5- ഈ അവയവങ്ങൾ ക്രമത്തിൽ കഴുകണം. ആദ്യം മുഖം കഴുകൽ, ശേഷം കൈകൾ, ശേഷം തല തടവൽ, പിന്നീട് കാലുകൾ കഴുകൽ.

6- തുടർച്ചയുണ്ടാവുക. അതായത് വുദൂഇൻ്റെ കർമ്മങ്ങൾ തുടരെത്തുടരെ നിർവ്വഹിക്കണം. ഒരു അവയവം കഴുകിയ ശേഷം അത് ഉണങ്ങുവോളം അടുത്ത അവയവം കഴുകുന്നത് വൈകിപ്പിക്കാൻ പാടില്ല.

ഉദാഹരണത്തിന് വുദൂഇൻ്റെ പകുതി ചെയ്ത ശേഷം കുറച്ചു സമയം കഴിഞ്ഞ് അത് പൂർത്തീകരിക്കുക എന്നത് പാടില്ല. ഇങ്ങനെ ചെയ്താൽ വുദൂഅ് ശരിയാവില്ല.

ഉത്തരം: വുദൂഇൻ്റെ സന്ദർഭത്തിൽ പ്രവർത്തിച്ചാൽ കൂടുതൽ പ്രതിഫലം ലഭിക്കുന്നതിന് കാരണമാകുന്ന, എന്നാൽ ഉപേക്ഷിച്ചാൽ ശിക്ഷ ലഭിക്കാത്ത കാര്യങ്ങളാണ് സുന്നത്തുകൾ. സുന്നത്ത് ഉപേക്ഷിച്ചതു കൊണ്ട് വുദൂഅ് ശരിയാകാതിരിക്കില്ല.

1- ബിസ്മി ചൊല്ലൽ.

2- പല്ലു തേക്കൽ.

3- രണ്ട് കൈപ്പത്തികളും കഴുകൽ.

4- വിരലുകൾ കോർത്തു കഴുകൽ.

5- രണ്ടു തവണയോ മൂന്നു തവണയോ അവയവങ്ങൾ കഴുകൽ.

6- ആദ്യം വലതു ഭാഗം കഴുകൽ.

7- വുദൂഇന് ശേഷമുള്ള ദിക്ർ (താഴെ കൊടുത്തത് പോലെ) ചൊല്ലൽ. "(സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ മാത്രമാണ് ആരാധനക്കർഹൻ. അവന് യാതൊരു പങ്കുകാരനുമില്ല. മുഹമ്മദ് നബി(ﷺ) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു."
8- വുദൂഇന് ശേഷം രണ്ട് റക്അത്ത് നിസ്കരിക്കൽ.

ഉത്തരം: (1) രണ്ട് ഗുഹ്യസ്ഥാനങ്ങളിലൂടെയും എന്തെങ്കിലും പുറത്തു വരുന്നത്. മൂത്രം, മലം, കീഴ്ശ്വാസം എന്നിവ പോലെ.

(2) ഉറങ്ങുകയോ, ഭ്രാന്ത് ബാധിക്കുകയോ ബോധം നഷ്ടപ്പെടുകയോ ചെയ്യൽ.

(3) ഒട്ടകത്തിൻ്റെ മാംസം കഴിക്കൽ.

(4) കൈയ്യിൻ്റെ ഉൾഭാഗം കൊണ്ട് -മറയില്ലാതെ- ഗുഹ്യസ്ഥാനത്ത് സ്പർശിക്കൽ.

ഉത്തരം: വെള്ളം ലഭ്യമല്ലാത്ത സന്ദർഭത്തിലോ, വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യത്തിലോ ഭൂപ്രതലത്തിൽ ഉൾപ്പെടുന്ന മണ്ണോ മറ്റോ ഉപയോഗിച്ചു കൊണ്ട് ശുദ്ധീകരിക്കുന്നതിനാണ് തയമ്മും എന്ന് പറയുക.

ഉത്തരം: കൈയ്യിൻ്റെ ഉൾഭാഗം കൊണ്ട് ഒരു തവണ മണ്ണിൽ അടിക്കുകയും, ശേഷം മുഖവും കൈപ്പത്തിയുടെ പുറംഭാഗവും ഒരു തവണ തടവുകയും ചെയ്യുക.

ഉത്തരം: വുദൂഅ് മുറിക്കുന്ന കാര്യങ്ങൾ കൊണ്ടെല്ലാം തയമ്മും എന്നതും നഷ്ടമാകുന്നതാണ്.

അതോടൊപ്പം വെള്ളം ലഭിച്ചാലും തയമ്മും അസാധുവാകും.

ഉത്തരം: തോലു കൊണ്ടും മറ്റും നിർമ്മിക്കുന്ന കാൽ മുഴുവനായി മൂടുന്ന ഉറയാണ് ഖുഫ്ഫ എന്നു പറഞ്ഞാൽ.

തോലു കൊണ്ടല്ലാത്ത എല്ലാ കാലുറകൾക്കും ഷോക്സ് / ഷൂ എന്നൊക്കെ പറയാം.

കാലുകൾ കഴുകുന്നതിന് പകരം ഇവയുടെ മുകളിൽ തടവുക എന്നത് അനുവദനീയമാണ്.

ഉത്തരം: അല്ലാഹു അവൻ്റെ അടിമകൾക്ക് ദീൻ എളുപ്പമാക്കുകയും, അതിൽ ഇളവുകൾ നൽകുകയും ചെയ്തിരിക്കുന്നു. തണുപ്പും ശൈത്യവും നേരിടുന്ന സന്ദർഭങ്ങളിലും, യാത്രാ വേളകളിലും ഖുഫ്ഫയുടെ മേൽ തടവുക എന്ന ഈ നിയമം വളരെ ഉപകാരപ്രദമാണ്. കാരണം, കാലിൽ നിന്ന് അവ ഓരോ പ്രാവശ്യവും ഊരിമാറ്റുക എന്നത് പ്രയാസകരമാണ്.

ഉത്തരം: 1- ശുദ്ധിയോടു കൂടിയായിരിക്കണം ഖുഫ്ഫകൾ ധരിച്ചത്; അതായത് പൂർണ്ണമായും വുദൂഅ് എടുത്ത ശേഷമായിരിക്കണം.

2- ഖുഫ്ഫ ശുദ്ധിയുള്ളതായിരിക്കണം. നജസായ ഖുഫ്ഫയുടെ മേൽ തടവുന്നത് അനുവദനീയമല്ല.

3- വുദൂഇൻ്റെ സന്ദർഭത്തിൽ നിർബന്ധമായും കഴുകേണ്ട കാലിൻ്റെ ഭാഗം പൂർണ്ണമായും മറക്കുന്ന തരത്തിലുള്ളതായിരിക്കണം ഖുഫ്ഫകൾ; (ചെരിപ്പുകൾ പോലുള്ളവ പറ്റില്ല).

4- നിശ്ചയിക്കപ്പെട്ട സമയപരിധിക്ക് ഉള്ളിൽ മാത്രമേ ഖുഫ്ഫ തടവാൻ പാടുള്ളൂ. നാട്ടിൽ താമസിക്കുന്നവർക്ക് ഒരു പകലും രാത്രിയും, യാത്രക്കാർക്ക് മൂന്നു പകലും മൂന്നു രാത്രികളുമെന്നാണ് കണക്ക്.

ഉത്തരം: കൈവിരലുകൾ വെള്ളം കൊണ്ട് നനച്ച ശേഷം, കാലിൻ്റെ വിരലുകളുടെ ഭാഗത്ത് അവ വെക്കുകയും, ശേഷം നെരിയാണി വരെ തടവുകയും ചെയ്യുക. വലതു കൈ കൊണ്ട് വലതു കാലും, ഇടതു കൈ കൊണ്ട് ഇടതു കാലും തടവണം. തടവുമ്പോൾ വിരലുകൾ വിട്ടുപിടിക്കുക; ഒരു തവണ തടവിയാൽ മതി (ആവർത്തിക്കേണ്ടതില്ല).

ഉത്തരം: 1- ഖുഫ്ഫയുടെ മേൽ തടവാനുള്ള സമയപരിധി കഴിഞ്ഞാൽ പിന്നീട് ഖുഫ്ഫയുടെ മേൽ തടവാൻ അനുവാദമില്ല. നാട്ടിൽ താമസിക്കുന്നവന് ഒരു പകലും രാത്രിയും, യാത്രക്കാർക്ക് മൂന്നു പകലും മൂന്നു രാത്രികളുമാണ് സമയപരിധി.

2- ഖുഫ്ഫകൾ ഊരിവെക്കുന്നത്; ഒരാൾ ഖുഫ്ഫകളിൽ തടവിയശേഷം തൻ്റെ ഖുഫ്ഫകളിൽ ഏതെങ്കിലുമൊന്നോ അവ രണ്ടുമോ ഊരിവെച്ചാൽ അതോടെ അതിന് മുകളിൽ തടവിയത് അസാധുവാകും.

ഉത്തരം: നിശ്ചിത വാക്കുകൾ പറഞ്ഞു കൊണ്ടും, പ്രവർത്തികൾ ചെയ്തു കൊണ്ടും അല്ലാഹുവിനെ ആരാധിക്കലാണ് നിസ്കാരം. അതിൻ്റെ ആരംഭം തക്ബീർ കൊണ്ടും, അവസാനം സലാം വീട്ടൽ കൊണ്ടുമാണ്.

ഉത്തരം: നിസ്കാരം എല്ലാ മുസ്ലിമിൻ്റെ മേലും നിർബന്ധമാണ്.

അല്ലാഹു പറയുന്നു:
"തീർച്ചയായും നിസ്കാരം വിശ്വാസികളുടെ മേൽ സമയബന്ധിതമായ നിർബന്ധകർമ്മമാണ്." (നിസാഅ്: 103)

ഉത്തരം: നിസ്കാരം ഉപേക്ഷിക്കൽ കുഫ്റാണ്. നബി -ﷺ- പറഞ്ഞു:

"നമുക്കും അവർക്കും (മുസ്ലിംകൾക്കും അല്ലാത്തവർക്കും) ഇടയിലുള്ള രേഖ നിസ്കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അവൻ കാഫിറായി."

(അഹ്മദ്, തിർമിദി തുടങ്ങിയവർ)

ഉത്തരം: പകലിലും രാത്രിയിലുമായി അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാണ്. ഫജ്ർ നിസ്കാരം = രണ്ട് റക്അത്തുകൾ, ദ്വുഹ്ർ = നാല് റക്അത്തുകൾ, അസ്വർ = നാല് റക്അത്തുകൾ, മഗ്രിബ് = മൂന്ന് റക്അത്തുകൾ, ഇശാഅ് = നാല് റക്അത്തുകൾ.

ഉത്തരം: 1- മുസ്ലിമാവുക; കാഫിറിൻ്റെ നിസ്കാരവും (മറ്റു ആരാധനകളും) സ്വീകരിക്കപ്പെടുകയില്ല.

2- ബുദ്ധിയുണ്ടാവുക; ഭ്രാന്തൻ്റെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയില്ല.

3- വകതിരിവുണ്ടായിരിക്കുക; കാര്യങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത ചെറിയ കുട്ടികളുടെ നിസ്കാരം ശരിയാവുകയില്ല.

4- നിയ്യത്ത് (ഉദ്ദേശ്യം).

5- നിസ്കാര സമയം ആവുക.

6- അശുദ്ധി നീക്കം ചെയ്യുക (വുദു / തയമ്മും)

7- നജസുകളിൽ നിന്ന് വൃത്തിയാവുക.

8- ഔറത്തുകൾ മറക്കുക.

9. ഖിബ്'ലക്ക് നേരെ തിരിയുക.

ഉത്തരം: നിസ്കാരത്തിന് പതിനാല് റുക്നുകളുണ്ട്. അവ താഴെ പറയാം:

1- ഫർദ്വ് നിസ്കാരങ്ങളിൽ നിൽക്കാൻ സാധിക്കുന്നവൻ നിന്നു കൊണ്ട് നിസ്കരിക്കണം.

2- തക്ബീറതുൽ ഇഹ്റാം അഥവാ തുടക്കത്തിൽ 'അല്ലാഹു അക്ബർ' എന്നു പറയുക.

3- സൂറതുൽ ഫാതിഹഃ പാരായണം ചെയ്യണം.

4- റുകൂഅ് ചെയ്യണം. മുതുക് നേരെയാക്കുകയും, ശിരസ്സ് അതിന് സമാനമായി വെക്കുകയും വേണം.

5- റുകൂഇൽ നിന്ന് ഉയരണം.

6- ഇഅ്തിദാലിൽ നിൽക്കണം.

7- സുജൂദ് ചെയ്യണം. നെറ്റി, മൂക്ക്, രണ്ട് കൈപ്പത്തികൾ, കാൽമുട്ടുകൾ, കാൽവിരലുകൾ എന്നിവ സുജൂദിൻ്റെ സ്ഥാനത്ത് ചേർത്തു വെക്കണം.

8- സുജൂദിൽ നിന്ന് ഉയരണം.

9- രണ്ട് സുജൂദുകൾക്ക് ഇടയിൽ ഇരിക്കണം.

വലതു കാൽ കുത്തിവെച്ച നിലയിൽ ഖിബ്'ലയുടെ ദിശയിലേക്ക് വെച്ചു കൊണ്ട് ഇടതു കാൽ പരത്തി വെച്ചു കൊണ്ട് അതിന്മേൽ ഇഫ്തിറാശിൻ്റെ ഇരുത്തം ഇരിക്കുക. ഈ രീതി സ്വീകരിക്കുന്നതാണ് സുന്നത്ത്.

10- നിസ്കാരത്തിൽ മുഴുവനായും അടക്കം പാലിക്കണം. ഓരോ റുക്നിലും അല്പസമയമെങ്കിലും അടങ്ങി നിൽക്കണം.

11- അവസാനത്തെ തശഹ്ഹുദ് നിർവ്വഹിക്കണം.

12- അതിന് വേണ്ടി ഇരിക്കണം.

13- രണ്ട് സലാമുകൾ. ഇതിനായി 'അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്' എന്ന് രണ്ട് തവണ പറയണം.

14- ഈ പറഞ്ഞ റുക്നുകളെല്ലാം ഇതേ ക്രമത്തിൽ നിർവ്വഹിക്കണം. ഉദാഹരണത്തിന്, ഒരാൾ സുജൂദിന് മുൻപ് റുകൂഅ് ചെയ്താൽ അവൻ്റെ നിസ്കാരം അസാധുവാകും. മറന്നു കൊണ്ട് അങ്ങനെ ചെയ്താൽ നിർബന്ധമായും അവൻ റുകൂഇലേക്ക് തിരിച്ചു വരികയും, അത് നിർവ്വഹിച്ച ശേഷം സുജൂദ് ചെയ്യുകയും വേണം.

ഉത്തരം: നിസ്കാരത്തിലെ വാജിബുകൾ എട്ടു കാര്യങ്ങളാണ്. അവ താഴെ പറയാം:

1- തക്ബീറതുൽ ഇഹ്റാം ഒഴികെയുള്ള തക്ബീറുകൾ.

2- 'സമി അല്ലാഹു ലിമൻ ഹമിദഹ്' എന്നു പറയൽ; ഇമാമിനും ഒറ്റക്ക് നിസ്കരിക്കുന്ന വ്യക്തിക്കും.

3- 'റബ്ബനാ വലകൽ ഹംദ്' എന്ന് പറയൽ.

4- 'സുബ്ഹാന റബ്ബിയൽ അദ്വീം' എന്ന് ഒരു തവണ റുകൂഇൽ പറയൽ.

5- 'സുബ്ഹാന റബ്ബിയൽ അഅ്ലാ' എന്ന് ഒരു തവണ സുജൂദിൽ പറയൽ.

6- സുജൂദുകൾക്ക് ഇടയിൽ 'റബ്ബിഗ്ഫിർ ലീ' എന്ന് പറയൽ.

7- ഒന്നാമത്തെ തശഹ്ഹുദ്.

8- ഒന്നാമത്തെ തശഹ്ഹുദിന് വേണ്ടി ഇരിക്കൽ.

ഉത്തരം: നിസ്കാരത്തിൽ പതിനൊന്ന് സുന്നത്തുകളുണ്ട്. അവ താഴെ പറയാം:

1- തക്ബീറതുൽ ഇഹ്റാമിന് ശേഷം പ്രാരംഭപ്രാർത്ഥന ചൊല്ലൽ. (സ്ഥിരപ്പെട്ട പ്രാർത്ഥനകളിൽ ഒന്ന് ഇപ്രകാരമാണ്) (അർത്ഥം: അല്ലാഹുവേ! നിൻ്റെ പരിശുദ്ധി വാഴ്ത്തുന്നതിനൊപ്പം ഞാൻ നിന്നെ സ്തുതിക്കുന്നു. നിൻ്റെ നാമം അനുഗ്രഹപൂർണ്ണമായിരിക്കുന്നു. നിൻ്റെ മഹത്വം ഉന്നതമാവുകയും ചെയ്തിരിക്കുന്നു. നീയല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല."

2- അഊദു ചൊല്ലൽ.

3- ബിസ്മി ചൊല്ലൽ.

4- ആമീൻ എന്ന് പറയൽ.

5- ഫാതിഹഃക്ക് ശേഷം ഒരു സൂറത്ത് പാരായണം ചെയ്യൽ.

6- ഇമാം നിസ്കാരത്തിൽ ഉറക്കെ പാരായണം ചെയ്യൽ.

7- 'റബ്ബനാ വലകൽ ഹംദ്' എന്ന വാക്കിന് ശേഷം 'മിൽഅസ്സമാവാതി' എന്നു തുടങ്ങുന്ന പ്രാർത്ഥന പറയൽ.

8- റുകൂഇൽ ഒന്നിൽ കൂടുതൽ തവണ -രണ്ടോ മൂന്നോ അതിൽ കൂടുതലോ തവണകൾ- തസ്ബീഹ് പറയുക എന്നത്.

9- സുജൂദിലെ തസ്ബീഹ് ഒന്നിലധികം തവണ പറയൽ.

10- രണ്ട് സുജൂദുകൾക്ക് ഇടയിൽ പറയുന്നത് ഒന്നിലധികം തവണ ആവർത്തിക്കൽ.

11- അവസാനത്തെ തശഹ്ഹുദിൽ നബി -ﷺ- യുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും സ്വലാത്തും സലാമും ബറകതും ചൊല്ലുകയും, അതിന് ശേഷം പ്രാർത്ഥനകൾ ചൊല്ലുകയും ചെയ്യുക.

നാല്:
നിസ്കാരത്തിലെ പ്രവർത്തികളിലുള്ള സുന്നത്തുകൾ താഴെ പറയാം:

1- തക്ബീറതുൽ ഇഹ്റാം ചൊല്ലുന്നതിനൊപ്പം രണ്ട് കൈകളും ഉയർത്തൽ.

2- റുകൂഇൻ്റെ സന്ദർഭത്തിൽ കൈകൾ ഉയർത്തൽ.

3- റുകൂഇൽ നിന്ന് ഉയരുമ്പോൾ കൈകൾ ഉയർത്തൽ.

4- ഈ പറഞ്ഞതിന് ശേഷം കൈകൾ താഴ്ത്തിയിടൽ.

5- വലതു കൈ ഇടതു കയ്യിൻ്റെ മുകളിലായി വെക്കൽ.

6- സുജൂദിൻ്റെ സ്ഥാനത്തേക്ക് നോക്കൽ.

7- നിൽക്കുമ്പോൾ രണ്ട് കാലുകളും വിട്ടു വെക്കൽ.

8- റുകൂഇൽ കാൽമുട്ടുകളിൽ പിടിക്കുകയും, പ്രസ്തുത വേളയിൽ കൈവിരലുകൾ പരത്തി വെക്കുകയും, റുകൂഇൽ മുതുക് പരത്തി വെക്കുകയും, തല അതിന് നേരെയാകുന്ന വിധം പിടിക്കുകയും ചെയ്യൽ.

9- സുജൂദിൻ്റെ അവയവങ്ങൾ ഭൂമിയിൽ ചേർത്തു വെക്കൽ. സുജൂദിൻ്റെ സ്ഥാനത്തോട് ഈ അവയവങ്ങൾ സ്പർശിച്ചിരിക്കണം.

10- സുജൂദിൻ്റെ സന്ദർഭത്തിൽ രണ്ട് പാർശ്വങ്ങളിൽ നിന്നും കൈകൾ അകറ്റിയ നിലയിൽ വെക്കുക. ഇതു പോലെ, വയറിൽ നിന്ന് കാലിൻ്റെ തുടകളും, കാലിൻ്റെ തുടകളിൽ നിന്ന് കണങ്കാലുകളും, രണ്ട് കാൽ മുട്ടുകൾ തമ്മിലും അകറ്റി വെക്കുക. സുജൂദിൽ കാൽപ്പത്തികൾ കുത്തിനിർത്തുകയും, അതിലെ വിരലുകൾ ഭൂമിയിൽ പതിയുന്ന തരത്തിൽ വിടർത്തി വെക്കുകയും വേണം. രണ്ട് കൈപ്പത്തികളും തോളിന് നേരെയാകും വിധം പരത്തി വെക്കുകയും, വിരലുകൾ കൂട്ടിപ്പിടിക്കുകയും വേണം.

11- രണ്ട് സുജൂദുകൾക്ക് ഇടയിലും ഒന്നാമത്തെ തശഹ്ഹുദിലും ഇഫ്തിറാശിൻ്റെ ഇരുത്തം സ്വീകരിക്കുക. രണ്ടാമത്തെ തശഹ്ഹുദിൽ തവർറുകിൻ്റെ ഇരുത്തവും സ്വീകരിക്കുക.

12- രണ്ട് കൈകളും കാലിൻ്റെ തുടകൾക്ക് മേൽ വെക്കുകയും, കൈവിരലുകൾ ചേർത്തു പിടിച്ച നിലയിൽ തുടക്ക് മേൽ പരത്തി വെക്കുകയും ചെയ്യുക. തശഹ്ഹുദിലും ഇതു പോലെത്തന്നെ; എന്നാൽ വലതു കൈയ്യിൻ്റെ ചെറുവിരലും മോതിരവിരലും മടക്കി വെക്കുകയും, നടുവിരലും തള്ളവിരലും കൊണ്ട് ഒരു വട്ടമുണ്ടാക്കുകയും, ചൂണ്ടുവിരൽ കൊണ്ട് ദിക്റിൻ്റെ സന്ദർഭത്തിൽ ചൂണ്ടുകയും ചെയ്യുക.

13- സലാം വീട്ടുമ്പോൾ വലത്തോട്ടും ഇടത്തോട്ടും മുഖം തിരിക്കുക.

ഉത്തരം: (1) നിസ്കാരത്തിലെ ഏതെങ്കിലും റുക്നോ ശർത്വോ ഉപേക്ഷിക്കുക.

(2) നിസ്കാരത്തിൽ ബോധപൂർവ്വം സംസാരിക്കുക.

(3) ഭക്ഷണ-പാനീയങ്ങൾ കഴിക്കുക.

(4) തുടർച്ചയായി ധാരാളം ചലിക്കുക.

(5) നിസ്കാരത്തിലെ ഏതെങ്കിലുമൊരു വാജിബ് ബോധപൂർവ്വം ഉപേക്ഷിക്കുക.

ഉത്തരം: നിസ്കാരത്തിൻ്റെ രൂപം ഇപ്രകാരമാണ്:

1- ശരീരം മുഴുവൻ ഖിബ്'ലക്ക് നേരെ തിരിച്ചു വെക്കുക. ഖിബ്'ലയിൽ നിന്ന് ചെരിയുകയോ ദിശ മാറുകയോ ചെയ്യരുത്.

2- ശേഷം അവൻ നിസ്കരിക്കാൻ പോകുന്നത് എന്താണോ, അത് നിയ്യത്ത് കരുതുക. നിയ്യത്ത് ഹൃദയത്തിലാണ്; നാവ് കൊണ്ട് അത് ഉച്ചരിക്കേണ്ട കാര്യമില്ല.

3- ശേഷം 'അല്ലാഹു അക്ബർ' എന്ന് പറഞ്ഞു കൊണ്ട് തക്ബീറതുൽ ഇഹ്റാം കെട്ടുക. രണ്ട് കൈകളും ഈ സന്ദർഭത്തിൽ തോളു വരെ ഉയർത്തുക.

4- ശേഷം തൻ്റെ വലതു കൈപ്പത്തി ഇടത് കൈപ്പത്തിയുടെ പുറംഭാഗത്തായി -നെഞ്ചിന് മുകളിൽ- വെക്കുക.

5- ശേഷം പ്രാരംഭപ്രാർത്ഥന ചൊല്ലുക: (സാരം:) "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ച വരുത്തിയതു പോലെ, എനിക്കും എൻ്റെ തെറ്റുകൾക്കും ഇടയിൽ നീ അകൽച്ചയുണ്ടാക്കേണമേ! അല്ലാഹുവേ! വെള്ളവസ്ത്രം കറകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ, എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കേണമേ! അല്ലാഹുവേ! മഞ്ഞും വെള്ളവും ആലിപ്പഴവും കൊണ്ട് എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!"
അതല്ലെങ്കിൽ ഇപ്രകാരം ചൊല്ലുക:
(സാരം) "അല്ലാഹുവെ! നീയെത്ര പരിശുദ്ധൻ! നിന്നെ ഞാൻ സ്തുതിക്കുന്നു. നിൻ്റെ നാമം എല്ലാ നന്മകളും നിറഞ്ഞതാകുന്നു. നിൻ്റെ മഹത്വം ഉന്നതമാകുന്നു. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല."

6- ശേഷം അഊദു ചൊല്ലുക. "ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ ശരണം തേടുന്നു." 7- ശേഷം ബിസ്മി ചൊല്ലുകയും, സൂറത്തുൽ ഫാതിഹഃ പാരായണം നടത്തുകയും ചെയ്യുക. (അർത്ഥം) പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ സർവ്വ സ്തുതികളും സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു. സർവ്വ വിശാലമായ കാരുണ്യമുള്ളവനും, അങ്ങേയറ്റം കരുണ ചൊരിയുന്നവനുമായ (അല്ലാഹുവിന്). പ്രതിഫല ദിവസത്തിൻ്റെ ഉടമസ്ഥന്. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു. ഞങ്ങളെ നീ നേരായ മാർഗത്തിൽ (ഇസ്ലാമിൽ) ചേർക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല. (ഫാതിഹഃ: 1-7)
ശേഷം 'ആമീൻ' പറയുക. 'അല്ലാഹുവേ! പ്രാർത്ഥനക്ക് ഉത്തരം നൽകണേ!' എന്നാണ് അതിൻ്റെ അർത്ഥം.

8- ശേഷം ഖുർആനിൽ നിന്ന് സാധിക്കുന്നത് പാരായണം ചെയ്യുക. സുബ്ഹ് നിസ്കാരത്തിൽ ഈ പാരായണം അധികരിപ്പിക്കുന്നത് സുന്നത്താണ്.

9- ശേഷം റുകൂഅ് ചെയ്യുക; അല്ലാഹുവിനോടുള്ള ആദരവായി കൊണ്ട് അവൻ തൻ്റെ മുതുക് കുനിക്കലാണ് റുകൂഅ്. റുകൂഇൻ്റെ സന്ദർഭത്തിൽ തക്ബീർ ചൊല്ലുകയും, രണ്ട് കൈകളും തോളിന് നേരെയാകുന്ന വിധത്തിൽ ഉയർത്തുകയും ചെയ്യണം. മുതുക് പരത്തി വെക്കുക എന്നതും, ശിരസ്സ് അതിന് നേരെയാകും വിധം വെക്കുക എന്നതും, രണ്ട് കൈകളും മുട്ടിന് മേൽ വെക്കുകയും, വിരലുകൾ വിടർത്തിപിടിക്കുകയും ചെയ്യുക എന്നതാണ് സുന്നത്ത്.

10- റുകൂഇൽ 'മഹോന്നതനായ എൻ്റെ രക്ഷിതാവിനെ ഞാൻ സ്തുതിക്കുന്നു' എന്നർത്ഥം വരുന്ന ദിക്ർ ചൊല്ലുക. 'അല്ലാഹുവേ! നിന്നെ പരിശുദ്ധപ്പെടുത്തുന്നതോടൊപ്പം നിന്നെ ഞാൻ സ്തുതിക്കുന്നു. എനിക്ക് നീ പൊറുത്തു തരണേ!' എന്നർത്ഥമുള്ള ദിക്ർ അധികമായി ചൊല്ലിയാൽ അത് കൂടുതൽ നല്ലത്.

11- ശേഷം റുകൂഇൽ നിന്ന് തലയുയർത്തുകയും 'അല്ലാഹുവിനെ സ്തുതിച്ചവനെ അവൻ കേട്ടിരിക്കുന്നു' എന്നർത്ഥമുള്ള വാക്ക് പറയുകയും ചെയ്യുക. കൈകൾ തോളിന് നേരെയാകുന്ന വിധത്തിൽ ഈ സന്ദർഭത്തിലും ഉയർത്തണം. എന്നാൽ ഇമാമിനെ പിന്തുടർന്ന് നിസ്കരിക്കുന്ന മഅ്മൂം ഇപ്രകാരം പറയേണ്ടതില്ല. മറിച്ച്, ഇതിന് പകരമായി 'ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് സർവ്വ സ്തുതിയും' എന്നർത്ഥം വരുന്ന ദിക്റാണ് അവൻ ചൊല്ലേണ്ടത്.

12- റുകൂഇൽ നിന്ന് ഉയർന്നതിന് ശേഷം പറയുക: (അർത്ഥം) "ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് സർവ്വ സ്തുതിയും. ആകാശങ്ങളും ഭൂമിയും നിറയെ. അതിന് ശേഷം നീ ഉദ്ദേശിക്കുന്നതെല്ലാം നിറയെ."

13- ശേഷം ഒന്നാമത്തെ സുജൂദ് ചെയ്യുക. സുജൂദിലേക്ക് പോകുമ്പോൾ 'അല്ലാഹു അക്ബർ' എന്ന് പറയണം. ഏഴ് അവയവങ്ങൾക്ക് മേലാണ് ഒരാൾ സുജൂദ് ചെയ്യേണ്ടത്; നെറ്റി, മൂക്ക്, രണ്ട് കൈപ്പത്തികൾ, രണ്ട് കാല്മുട്ടുകൾ, കാൽപ്പാദങ്ങളുടെ അറ്റങ്ങൾ എന്നിവയാണവ. സുജൂദിൽ രണ്ട് പാർശ്വങ്ങളിൽ നിന്നും കൈമുട്ടുകൾ അകറ്റി പിടിക്കണം. കൈത്തണ്ട ഭൂമിയിൽ പരത്തി വെക്കാൻ പാടില്ല. അവൻ്റെ വിരലുകൾ ഖിബ്'ലയുടെ ദിശയിലേക്ക് ആയിരിക്കുകയും വേണം.

14- സുജൂദിൽ 'ഔന്നത്യമുടയവനായ എൻ്റെ രക്ഷിതാവിന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു' എന്നർത്ഥം വരുന്ന ദിക്ർ ചൊല്ലുക. 'അല്ലാഹുവേ! നിന്നെ പരിശുദ്ധപ്പെടുത്തുന്നതോടൊപ്പം നിന്നെ ഞാൻ സ്തുതിക്കുന്നു. എനിക്ക് നീ പൊറുത്തു തരണേ!' എന്നർത്ഥമുള്ള ദിക്ർ അധികമായി ചൊല്ലിയാൽ അത് കൂടുതൽ നല്ലത്.

15- ശേഷം 'അല്ലാഹു അക്ബർ' എന്നു പറഞ്ഞു കൊണ്ട് സുജൂദിൽ നിന്ന് തലയുയർത്തുക.

16- ശേഷം രണ്ട് സുജൂദുകൾക്ക് ഇടയിൽ ഇരിക്കുക; അവൻ്റെ ഇടതു കാലിന് മുകളിൽ ഇരിക്കുകയും, വലതു കാൽ കുത്തിവെക്കുകയുമാണ് വേണ്ടത്. വലതു കൈ വലതു കാലിൻ്റെ തുടയുടെ അറ്റത്ത് -മുട്ടിനോട് ചേർത്ത നിലയിൽ- വെക്കുകയും, ചെറുവിരലും മോതിരവിരലും മടക്കി പിടിക്കുകയും, ചൂണ്ടുവിരൽ ഉയർത്തിപ്പിടിക്കുകയും പ്രാർത്ഥനയുടെ സന്ദർഭത്തിൽ അത് ചലിപ്പിക്കുകയും ചെയ്യുക. തള്ളവിരലിൻ്റെ അറ്റം നടുവിരലിൻ്റെ അറ്റത്തിനോട് ചേർത്ത നിലയിൽ ഒരു വളയം പോലെ വെക്കുക. ഇടതു കൈ വിരലുകൾ പരത്തി വെച്ച നിലയിൽ ഇടതു തുടയുടെ അറ്റത്ത് -മുട്ടിനോട് ചേർന്ന സ്ഥലത്ത്- വെക്കുകയും വേണം.

17- രണ്ട് സുജൂദുകൾക്ക് ഇടയിലുള്ള ഇരുത്തത്തിൽ ഇപ്രകാരം പറയുക: (സാരം:) "എൻ്റെ രക്ഷിതാവേ! എനിക്ക് നീ പൊറുത്തു തരികയും എന്നോട് കരുണ കാണിക്കുകയും എനിക്ക് സന്മാർഗം നൽകുകയും ഉപജീവനം നൽകുകയും എൻ്റെ കുറവുകൾ നികത്തുകയും എനിക്ക് സൗഖ്യം നൽകുകയും ചെയ്യേണമേ!"
18- ശേഷം രണ്ടാമത്തെ സുജൂദിലേക്ക് പോവുക; ഇത് ആദ്യത്തെ സുജൂദിനെ പോലെ തന്നെ. അവിടെ ചെയ്തതും പറഞ്ഞതും ഇവിടെയും ആവർത്തിക്കണം. സുജൂദിലേക്ക് പോകുന്ന സന്ദർഭത്തിൽ അല്ലാഹു അക്ബർ എന്ന് തക്ബീർ ചൊല്ലുകയും വേണം.

19- ശേഷം രണ്ടാമത്തെ സുജൂദിൽ നിന്ന് 'അല്ലാഹു അക്ബർ' എന്ന് ചൊല്ലിക്കൊണ്ട് എഴുന്നേൽകുക. ആദ്യത്തെ റക്അത്ത് പോലെ തന്നെ രണ്ടാമത്തെ റക്അത്തും നിസ്കരിക്കുക; അതിൽ പറഞ്ഞതും ചെയ്തതുമെല്ലാം രണ്ടാമത്തെ റക്അത്തിലും വേണം; പ്രാരംഭപ്രാർത്ഥന ഒഴികെ.

20- രണ്ടാമത്തെ റക്അത്ത് കഴിഞ്ഞതിന് ശേഷം അല്ലാഹു അക്ബർ എന്ന് പറഞ്ഞു കൊണ്ട് ഇരിക്കുകയും, രണ്ട് സുജൂദുകൾക്ക് ഇടയിൽ ഇരുന്ന രൂപത്തിൽ ഇവിടെ ഇരിക്കുകയും ചെയ്യുക.

21- ഈ ഇരുത്തത്തിൽ തശഹ്ഹുദ് പാരായണം ചെയ്യുക. (സാരം) "സർവ്വ അഭിവാദനങ്ങളും ആരാധനാകർമ്മങ്ങളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മേൽ നീ സ്വലാത് വർഷിച്ചതു (അല്ലാഹുവിൻ്റെ ഉന്നതമായ സദസ്സിൽ അവൻ നബിയെ സ്മരിക്കലാണ് അല്ലാഹുവിൻ്റെ സ്വലാത് എന്നത് കൊണ്ടുള്ള ഉദ്ദേശം) പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും നീ സ്വലാത് വർഷിക്കേണമേ. തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും അതീവ മഹത്വമുള്ളവനുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മേൽ നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും അതീവ മഹത്വമുള്ളവനുമാകുന്നു. നരകശിക്ഷയിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും, ജീവിതത്തിന്റെയും മരണത്തിന്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളിൽ നിന്നും ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു." ശേഷം അവന് ഇഷ്ടമുള്ള പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ട് ഇഹപരലോകത്തെ നന്മകൾ അവന് ചോദിക്കാവുന്നതാണ്.
22- ശേഷം വലതു ഭാഗത്തേക്ക് 'അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്' എന്ന് പറഞ്ഞു കൊണ്ട് സലാം വീട്ടുക; പിന്നീട് ഇടതു ഭാഗത്തേക്കും ഇതു പോലെ ചെയ്യുക.

23- നിസ്കാരം മൂന്ന് റക്അത്തുള്ളതോ നാലു റക്അത്തുള്ളതോ ആണെങ്കിൽ ഒന്നാമത്തെ തശഹ്ഹുദിൻ്റെ അവസാനത്തിൽ -അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു' എന്ന ഭാഗം- വരെ അവൻ ചൊല്ലുക.

24- ശേഷം അല്ലാഹു അക്ബർ എന്ന് പറഞ്ഞു കൊണ്ട് എഴുന്നേൽക്കുക. രണ്ട് കൈകളും തോളിന് നേരെ വരുന്ന രൂപത്തിൽ അവൻ ഉയർത്തുകയും വേണം.

25- ശേഷം ബാക്കിയുള്ള നിസ്കാരം രണ്ടാമത്തെ റക്അത്തിലേതു പോലെ പൂർത്തീകരിക്കുക; എന്നാൽ ഫാതിഹഃക്ക് ശേഷമുള്ള സൂറത്ത് ഈ റക്അത്തിൽ വേണ്ടതില്ല.

26- ശേഷം തവർറുകിൻ്റെ ഇരുത്തം ഇരിക്കുക; അവൻ്റെ വലതു കാൽപാദം കുത്തി നിർത്തുകയും, ഇടതുകാൽ പാദം അവൻ്റെ വലതു കാലിൻ്റെ കണങ്കാലിന് ഇടയിലൂടെ പുറത്തു കൊണ്ടുവരികയും ചെയ്യുക. പൃഷ്ഠം ഭൂമിയിലേക്ക് അമർത്തി വെക്കുകയും, തൻ്റെ രണ്ട് കൈകളും ഒന്നാമത്തെ തശഹ്ഹുദിൽ ചെയ്തതു പോലെ കാൽത്തുടകളുടെ മേൽ വെക്കുകയും ചെയ്യുക.

27- ഈ ഇരുത്തത്തിൽ തശഹ്ഹ്ദ് മുഴുവനായും ചൊല്ലണം.

28- ശേഷം വലതു ഭാഗത്തേക്ക് 'അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്' എന്ന് പറഞ്ഞു കൊണ്ട് സലാം വീട്ടുക; പിന്നീട് ഇടതു ഭാഗത്തേക്കും ഇതു പോലെ ചെയ്യുക.

ഉത്തരം: 'അസ്തഗ്ഫിറുല്ലാഹ്' (അല്ലാഹുവേ! എനിക്ക് പൊറുത്തു തരേണമേ!) എന്ന് മൂന്നു തവണ പറയുക.

ശേഷം ഈയർത്ഥം വരുന്ന ദുആ ചൊല്ലുക:
"അല്ലാഹുവേ! നീയാണ് എല്ലാ ന്യൂനതകളിൽ നിന്നും സുരക്ഷിതനായവൻ. സുരക്ഷ നിന്നിൽ നിന്നാകുന്നു. ഏറ്റവും മഹത്വവും ആദരവുകളുമുള്ളവനേ! നീ അനുഗ്രഹസമ്പൂർണനാകുന്നു."

"അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവനാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവേ! നീ നൽകിയത് തടയാൻ ആരുമില്ല. നീ തടഞ്ഞത് നൽകാനും ആരും തന്നെയില്ല. ഒരു കഴിവുള്ളവനും അവൻ്റെ കഴിവ് നിൻ്റെ പക്കൽ പ്രയോജനപ്പെടുകയില്ല. (നിന്നിലുള്ള വിശ്വാസവും നിന്നോടുള്ള അനുസരണയും മാത്രമാണ് പ്രയോജനപ്പെടുക.)"

"അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ ഏകനാകുന്നു; യാതൊരു പങ്കുകാരനും അവനില്ല. സർവ്വ അധികാരവും, സർവ്വ സ്തുതികളും അവനത്രെ. അവൻ എല്ലാ കാര്യത്തിനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുകയില്ല. അവൻ്റേതാകുന്നു സർവ്വ അനുഗ്രഹങ്ങളും. അവൻ്റേതാകുന്നു എല്ലാ ഔദാര്യങ്ങളും. അവനാകുന്നു ഏറ്റവും ഉത്തമമായ പ്രശംസകൾ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മതം (കീഴ്വണക്കം) അവന് മാത്രം നിഷ്കളങ്കരാക്കുന്നവരായി; നിഷേധികൾക്ക് അത് വെറുപ്പുളവാക്കിയാലും."

സുബ്ഹാനല്ലാഹ് (33 പ്രാവശ്യം)

അൽഹംദുലില്ലാഹ് (33 പ്രാവശ്യം)

അല്ലാഹു അക്ബർ (33 പ്രാവശ്യം)

പിന്നീട് നൂറ് എണ്ണം പൂർത്തീകരിച്ചു കൊണ്ട് പറയുക: "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവനാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും.അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു."
സുബ്ഹ്, മഗ്രിബ് എന്നീ നിസ്കാരങ്ങളിൽ ഇത്രയും ചൊല്ലിയതിന് ശേഷം സൂറതുൽ ഇഖ്'ലാസും സൂറതുൽ ഫലഖും സൂറതുന്നാസും മൂന്നു തവണ വീതം പാരായണം ചെയ്യുക. മറ്റു നിസ്കാരങ്ങൾക്ക് ശേഷം ഈ സൂറത്തുകൾ ഒരു തവണ പാരായണം ചെയ്താൽ മതി.

ശേഷം ആയതുൽ കുർസിയ്യ് ഒരു തവണ പാരായണം ചെയ്യുക.

ഉത്തരം: സുബ്ഹിന് മുൻപ് രണ്ട് റക്അത്തുകൾ.

ദ്വുഹറിന് മുൻപ് നാല് റക്അത്തുകൾ.

ദ്വുഹ്റിന് ശേഷം രണ്ട് റക്അത്തുകൾ.

മഗ്രിബിന് ശേഷം രണ്ട് റക്അത്തുകൾ.

ഇശാഇന് ശേഷം രണ്ട് റക്അത്തുകൾ.

ഈ നിസ്കാരങ്ങളുടെ ശ്രേഷ്ഠത ബോധ്യപ്പെടുത്തി കൊണ്ട് നബി -ﷺ- പറഞ്ഞു: "ആരെങ്കിലും രാവിലെയും രാത്രിയുമായി പന്ത്രണ്ട് റക്അത്തുകൾ ഐഛികമായി നിസ്കരിച്ചാൽ അല്ലാഹു സ്വർഗത്തിൽ അവന് വേണ്ടി ഒരു ഭവനം നിർമ്മിക്കുന്നതാണ്." (മുസ്ലിം, അഹ്മദ് തുടങ്ങിയവർ)

ഉത്തരം: വെള്ളിയാഴ്ച്ച ദിവസം. നബി -ﷺ- അതിൻ്റെ ശ്രേഷ്ഠതയെ കുറിച്ച് പറഞ്ഞു: "നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസം വെള്ളിയാഴ്ച്ച ദിവസമാണ്. അന്നാണ് ആദം സൃഷ്ടിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം മരണപ്പെട്ടതും. അന്നാണ് അന്ത്യനാളിലെ കാഹളമൂത്ത് ഉണ്ടാവുക. അന്നാണ് (മനുഷ്യരെല്ലാം) നിലംപതിക്കുക. അതിനാൽ അന്നേ ദിവസം നിങ്ങൾ എൻ്റെ മേലുള്ള സ്വലാത്ത് അധികരിപ്പിക്കുക; നിങ്ങളുടെ സ്വലാത്ത് എനിക്ക് പ്രദർശിക്കപ്പെടുന്നതാണ്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങ് മണ്ണായിത്തീർന്നിരിക്കെ എങ്ങനെയാണ് ഞങ്ങളുടെ സ്വലാത്ത് അങ്ങേക്ക് കാണിക്കപ്പെടുക?!" നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു നബിമാരുടെ ശരീരങ്ങൾ മണ്ണ് തിന്നുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു." (അബൂദാവൂദ്)

ഉത്തരം: പ്രായപൂർത്തിയെത്തിയ, ബുദ്ധിയുള്ള, നാട്ടിൽ താമസിക്കുന്ന (യാത്രക്കാരനല്ലാത്ത), പുരുഷനായ ഓരോ മുസ്ലിമിൻ്റെ മേലും വ്യക്തിപരമായ നിർബന്ധബാധ്യതയാണ് ജുമുഅ നിസ്കാരം.

അല്ലാഹു പറയുന്നു:
"(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിച്ചവരേ! വെള്ളിയാഴ്ച നിസ്കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം; നിങ്ങൾ കാര്യം മനസ്സിലാക്കുന്നുവെങ്കിൽ." (ജുമുഅഃ: 9)

ഉത്തരം: ജുമുഅഃ നിസ്കാരത്തിൽ രണ്ട് റക്അത്തുകളാണ് ഉള്ളത്. ഈ രണ്ട് റക്അത്തുകളിലും ഇമാം ഉച്ചത്തിൽ പാരായണം ചെയ്യണം. ഈ നിസ്കാരത്തിന് മുൻപ് രണ്ട് ഖുതുബകൾ (പ്രഭാഷണം) നടത്തുകയും വേണം.

ഉത്തരം: ജുമുഅഃ നിസ്കാരത്തിൽ നിന്ന് മതപരമായ യാതൊരു ഒഴിവുകഴിവുമില്ലാതെ പിന്തിനിൽക്കുക എന്നത് അനുവദനീയമല്ല. നബി -ﷺ- പറഞ്ഞിരിക്കുന്നു: "ആരെങ്കിലും മൂന്ന് ജുമുഅഃകൾ അവഗണനയോടെ ഉപേക്ഷിച്ചാൽ അല്ലാഹു അവൻ്റെ ഹൃദയത്തിന് മേൽ മുദ്ര വെക്കുന്നതാണ്." (അബൂദാവൂദ്)

ഉത്തരം:

1- കുളിക്കൽ.

2- സുഗന്ധം പുരട്ടൽ.

3- ഏറ്റവും നല്ല വസ്ത്രം ധരിക്കൽ.

4- മസ്ജിദിലേക്ക് നേരത്തെ പുറപ്പെടുക.

5- നബി -ﷺ- യുടെ മേലുള്ള സ്വലാത്ത് അധികരിപ്പിക്കുക.

6- സൂറതുൽ കഹ്ഫ് പാരായണം ചെയ്യുക.

7- മസ്ജിദിലേക്ക് നടന്നു കൊണ്ട് പോവുക.

8- പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സാധ്യതയുള്ള സമയത്ത് പ്രാർത്ഥിക്കുക.

ഉത്തരം: അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ജമാഅത്തായ നിസ്കാരം ഒറ്റക്കുള്ള നിസ്കാരത്തേക്കാൾ ഇരുപത്തിഏഴ് പടികൾ ശ്രേഷ്ഠതയുള്ളതാണ്." (മുസ്ലിം)

ഉത്തരം: നിസ്കാരത്തിൽ ഹൃദയസാന്നിധ്യം ഉണ്ടാവുകയും, ശരീരത്തിലെ അവയവങ്ങൾ അടക്കത്തോടെ ആവുകയും ചെയ്യുക എന്നതാണ് ഭയഭക്തി.

അല്ലാഹു പറയുന്നു:
"(അല്ലാഹുവിലും അവൻ്റെ റസൂലിലും) വിശ്വസിച്ചവർ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്കാരത്തിൽ ഭക്തിയുള്ളവരാണവർ." (മുഅ്മിനൂൻ: 1-2)

ഉത്തരം: നിശ്ചിത സമ്പത്തുകളിൽ നിന്ന്, നിശ്ചയിക്കപ്പെട്ട ചില വിഭാഗങ്ങൾക്ക്, നിശ്ചയിക്കപ്പെട്ട ചില സമയങ്ങളിൽ നൽകേണ്ട സാമ്പത്തിക ബാധ്യതയാണത്.

- ഇസ്ലാമിലെ സ്തംഭങ്ങളിൽ ഒന്നാണത്. സമ്പന്നരിൽ നിന്ന് എടുത്തു കൊണ്ട് ദരിദ്രരിൽ വിതരണം ചെയ്യപ്പെടേണ്ട സമ്പത്താണത്.

അല്ലാഹു പറയുന്നു:
"നിങ്ങൾ സകാത്ത് നൽകുക." (ബഖറ: 43)

ഉത്തരം: സകാത്തിന് പുറമേ നൽകുന്ന ദാനങ്ങളാണ് സ്വദഖകൾ. ഏതു സന്ദർഭത്തിലും ഒരാൾ നന്മയുടെ മാർഗത്തിൽ എന്തൊന്ന് ചെലവഴിച്ചാലും അത് സ്വദഖയിൽ പെടും.

അല്ലാഹു പറയുന്നു:
"നിങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിൽ ദാനം ചെയ്യുക." (ബഖറ: 195)

ഉത്തരം: പുലരി ഉദിച്ചത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ, അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് സ്വന്തത്തെ പിടിച്ചു വെച്ചു കൊണ്ട് നിയ്യത്തോടെ ആരാധന നിർവ്വഹിക്കുന്നതിനാണ് നോമ്പ് എന്ന് പറയുക. നോമ്പ് രണ്ട് രൂപത്തിലുണ്ട്.

നിർബന്ധമായ നോമ്പ്:
റമദാൻ മാസത്തിലെ നോമ്പ് ഉദാഹരണം. ഇസ്ലാമിൻ്റെ സ്തംഭങ്ങളിൽ പെട്ട കാര്യമാണത്.

അല്ലാഹു പറയുന്നു:
"(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിച്ചവരേ! നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെയത്." (ബഖറ: 183)
നിർബന്ധമല്ലാത്ത നോമ്പ്: എല്ലാ ആഴ്ച്ചയിലെയും തിങ്കളും വ്യാഴവുമുള്ള നോമ്പുകളും, എല്ലാ മാസത്തിലെയും മൂന്നു ദിവസം നോമ്പെടുക്കലും ഉദാഹരണം. ഹിജ്റ മാസത്തിലെ 13, 14, 15 എന്നീ ദിവസങ്ങളാണ് അതിൽ ഏറ്റവും ശ്രേഷ്ഠമായ നോമ്പുകൾ.

ഉത്തരം: അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാൻ മാസം നോമ്പനുഷ്ഠിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്." (ബുഖാരി, മുസ്ലിം)

അബൂ സഈദ് അൽ ഖുദ്രി (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം ഏതൊരാൾ നോമ്പെടുത്താലും അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റാതിരിക്കുകയില്ല." (ബുഖാരി, മുസ്ലിം)
എഴുപത് വർഷം എന്നാണ് ഹദീഥിലെ ഖരീഫ് എന്ന പദത്തിൻ്റെ ഉദ്ദേശ്യം.

ഉത്തരം: 1- മനപ്പൂർവ്വം ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക.

2- മനപ്പൂർവ്വം സ്വയം ഛർദ്ദിപ്പിക്കുക.

3- ഇസ്ലാം ഉപേക്ഷിക്കുക.

ഉത്തരം: 1- നോമ്പുതുറക്ക് സമയമായാൽ ഉടനെ നോമ്പുതുറക്കാൻ ധൃതികൂട്ടുക.

2- അത്താഴം കഴിക്കലും, അത് വൈകിപ്പിക്കലും.

3- നന്മകളും ആരാധനകളും നോമ്പിൻ്റെ വേളയിൽ അധികരിപ്പിക്കുക.

4- നോമ്പുകാരനെ ആരെങ്കിലും ചീത്ത പറഞ്ഞാൽ 'ഞാൻ നോമ്പുകാരനാണ്' എന്ന് പറയുക.

5- നോമ്പ് തുറക്കുമ്പോൾ പ്രാർത്ഥിക്കുക.

6- ഈത്തപ്പഴമോ കാരക്കയോ കഴിച്ചു കൊണ്ട് നോമ്പ് തുറക്കുക. ഇത് ലഭിച്ചില്ലെങ്കിൽ വെള്ളം കുടിച്ചു കൊണ്ട് നോമ്പ് തുറക്കുക.

ഉത്തരം: അല്ലാഹുവിൻ്റെ പരിശുദ്ധ ഭവനമായ കഅ്ബയെ ലക്ഷ്യം വെച്ചു കൊണ്ട് പുറപ്പെടുകയും, നിശ്ചയിക്കപ്പെട്ട സമയത്ത് നിശ്ചിതമായ ആരാധനകൾ നിർവ്വഹിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുക എന്നതാണ് ഹജ്ജ്.

അല്ലാഹു പറയുന്നു:
"ആ മന്ദിരത്തിൽ (കഅ്ബ) എത്തിച്ചേരാൻ കഴിവുള്ള മനുഷ്യർ അതിലേക്ക് ഹജ്ജ് തീർത്ഥാടനം നടത്തൽ അവർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്നപക്ഷം അല്ലാഹു ലോകരുടെ ആശ്രയം ഇല്ലാത്തവനാകുന്നു." (ആലു ഇംറാൻ: 97)

1- ഇഹ്റാം കെട്ടൽ.

2- അറഫയിൽ നിൽക്കൽ.

3- ത്വവാഫുൽ ഇഫാദ്വ.

4- സ്വഫാ മർവക്കിടയിലുള്ള നടത്തം.

അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "ആരെങ്കിലും ഹജ്ജ് നിർവ്വഹിക്കുകയും, അതിൽ അശ്ലീലമോ ധിക്കാരമോ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവൻ തിരിച്ചുവരുന്നത് അവൻ്റെ ഉമ്മ അവനെ പ്രസവിച്ച ദിവസത്തേതു പോലെയാണ്." (ബുഖാരി)
ഉമ്മ പ്രസവിച്ച ദിവസത്തേതു പോലെ' എന്നാൽ ഒരു തെറ്റുമില്ലാതെ തിരിച്ചു വരും എന്നാണർത്ഥം.

ഉത്തരം: അല്ലാഹുവിൻ്റെ പരിശുദ്ധ ഭവനമായ കഅ്ബയെ ലക്ഷ്യം വെച്ചു കൊണ്ട് പുറപ്പെടുകയും, നിശ്ചിതമായ ആരാധനകൾ നിർവ്വഹിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുക എന്നതാണ് ഉംറ. ഇതിന് പ്രത്യേക സമയമില്ല. ഏത് കാലത്തും ഉംറ നിർവഹിക്കാം.

1- ഇഹ്റാം കെട്ടൽ.

2- കഅ്ബ ത്വവാഫ് ചെയ്യൽ.

4- സ്വഫാ മർവക്കിടയിലുള്ള നടത്തം.

ഉത്തരം: ഇസ്ലാമിൻ്റെ പ്രചാരണത്തിന് വേണ്ടി സാധ്യമായ പരിശ്രമമെല്ലാം നടത്തുന്നതിനും, ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിരോധിക്കുന്നതിനുമാണ് ജിഹാദ് എന്ന് പറയുക. ഇസ്ലാമിനും മുസ്ലിംകൾക്കെതിരെ നിലകൊള്ളുന്ന ശത്രുക്കൾക്കെതിരെയുള്ള യുദ്ധത്തിനും ജിഹാദ് എന്ന് പറയും.

അല്ലാഹു പറയുന്നു:
"നിങ്ങളുടെ സ്വത്തുക്കൾ കൊണ്ടും ശരീരങ്ങൾ കൊണ്ടും അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങൾ ജിഹാദ് നടത്തുക. അതാണ് നിങ്ങൾക്ക് ഉത്തമം. നിങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിൽ." (തൗബ: 41)