വ്യത്യസ്ത വിഷയങ്ങൾ

ഉത്തരം:

1- വാജിബ് (നിർബന്ധം)

2- മുസ്തഹബ്ബ് (ഐഛികം)

3- ഹറാം (നിഷിദ്ധം)

4- മക്റൂഹ് (വെറുക്കപ്പെട്ടത്)

5- മുബാഹ് (അനുവദനീയം)

ഉത്തരം:

1- വാജിബ്: അഞ്ചു നേരത്തെ നിസ്കാരവും റമദാൻ മാസത്തിലെ നോമ്പും മാതാപിതാക്കൾക്ക് നന്മ ചെയ്യലും പോലെ നിർബന്ധമായ കാര്യങ്ങൾക്കാണ് വാജിബ് എന്ന് പറയുക.

- വാജിബുകൾ ചെയ്തവർക്ക് പ്രതിഫലവും, ഉപേക്ഷിച്ചവർക്ക് ശിക്ഷയുമുണ്ട്.

2- മുസ്തഹബ്ബ്: റവാതിബ് നിസ്കാരങ്ങളും, രാത്രി നിസ്കാരവും, ഭക്ഷണം നൽകലും സലാം ചൊല്ലലും പോലെ ഐഛികമായി പ്രവർത്തിക്കേണ്ട നന്മകളാണ് മുസ്തഹബ്ബുകൾ. സുന്നത്ത്, മൻദൂബ് എന്നിങ്ങനെയും മുസ്തഹബ്ബിന് പേര് പറയാറുണ്ട്.

- മുസ്തഹബ്ബായ കാര്യം ചെയ്യുന്നവർക്ക് പ്രതിഫലമുണ്ട്; ഉപേക്ഷിക്കുന്നവർ ശിക്ഷാർഹരല്ല.

പ്രത്യേകം ശ്രദ്ധിക്കുക:


ഒരു കാര്യം സുന്നത്താണെന്നോ മുസ്തഹബ്ബാണെന്നോ കേൾക്കുമ്പോൾ അത് ചെയ്യാനും, നബി -ﷺ- യുടെ മാതൃക പിൻപറ്റാനും താൽപ്പര്യത്തോടെ മുന്നോട്ടു വരികയാണ് ഓരോ മുസ്ലിമും ചെയ്യേണ്ടത്.

2- ഹറാം: മദ്യം കുടിക്കുക, മാതാപിതാക്കളെ ധിക്കരിക്കുക, കുടുംബബന്ധം മുറിക്കുക പോലെ നിഷിദ്ധങ്ങളായ പ്രവർത്തികളാണ് ഹറാമുകൾ.

- ഹറാം ഉപേക്ഷിക്കുന്നതിന് പ്രതിഫലമുണ്ട്. ചെയ്യുന്നതിന് ശിക്ഷയും.

4- മക്റൂഹ്: ഇടതു കൈ കൊണ്ട് നൽകുകയും വാങ്ങുകയും ചെയ്യുക, നിസ്കാരത്തിൽ വസ്ത്രം മടക്കിവെക്കുക പോലുള്ള കാര്യങ്ങൾ മക്റൂഹുകളാണ്.

- മക്റൂഹ് ചെയ്യുന്നതിന് ശിക്ഷയില്ല; ഉപേക്ഷിക്കുന്നതിന് പ്രതിഫലമുണ്ട് താനും.

5- മുബാഹ്: ആപ്പിൾ ഭക്ഷിക്കുക, ചായ കുടിക്കുക പോലെ അനുവദനീയമായ കാര്യങ്ങൾക്ക് മുബാഹ് എന്ന് പറയും. ജാഇസ്, ഹലാൽ എന്നീ പേരുകളും അതിന് പറയാറുണ്ട്.

- മുബാഹ് ഉപേക്ഷിക്കുന്നതിന് പ്രതിഫലമോ ചെയ്യുന്നതിന് ശിക്ഷയോ ഇല്ല.

ഉത്തരം: എല്ലാ കച്ചവടങ്ങളും ഇടപാടുകളും അനുവദനീയമാണ് എന്നതാണ് ഇസ്ലാമിലെ പൊതുവായ വിധി. അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾ അതിൽ നിന്ന് ഒഴിച്ചു നിർത്തണമെന്ന് മാത്രം.

അല്ലാഹു പറയുന്നു:
"അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു." (ബഖറ: 275)

ഉത്തരം:

1- വഞ്ചന. ഉദാഹരണത്തിന് കച്ചവട മുതലിൻ്റെ ന്യൂനത മറച്ചു വെച്ച് കച്ചവടം ചെയ്യുക എന്നത്.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഭക്ഷണം കൂട്ടിയിട്ടു വിൽക്കുന്ന ഒരാൾക്ക് അരികിലൂടെ നടന്നു പോയി. തൻ്റെ കൈ അതിൻ്റെ ഉള്ളിലേക്ക് അവിടുന്ന് പ്രവേശിപ്പിച്ചപ്പോൾ അവിടുത്തെ വിരലുകളിൽ നനവ് തട്ടി. അവിടുന്ന് ചോദിച്ചു: "എന്താണിത് കച്ചവടക്കാരാ?!" അയാൾ പറഞ്ഞു: മഴ ബാധിച്ചതാണ് നബിയേ! അവിടുന്ന് പറഞ്ഞു: "എങ്കിൽ നിനക്ക് അത് ഭക്ഷണത്തിൻ്റെ മുകളിൽ -ജനങ്ങൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ- വെച്ചുകൂടായിരുന്നോ? ആരെങ്കിലും വഞ്ചന കാണിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല." (മുസ്ലിം)
2- പലിശ: ഉദാഹരണത്തിന് ഒരാളുടെ പക്കൽ നിന്ന് ഞാൻ ആയിരം കടം വാങ്ങിക്കുകയും പകരം രണ്ടായിരം തിരിച്ചു തരാം എന്ന് പറയുകയും ചെയ്താൽ അത് പലിശയാണ്.

അധികമായി നൽകിയ ആ പണം പലിശയാണ്.

അല്ലാഹു പറയുന്നു:
"അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു." (ബഖറ: 275)
3- അവ്യക്തതയും (കച്ചവട വസ്തുവിനെ കുറിച്ചുള്ള) അറിവില്ലായ്മയും. ഉദാഹരണത്തിന് ആടിൻ്റെ അകിടിലുള്ള പാൽ കറക്കുന്നതിന് മുൻപ് വിൽക്കുകയോ, വെള്ളത്തിലുള്ള മത്സ്യത്തെ പിടിക്കുന്നതിന് മുൻപ് അതിനെ വിൽക്കുകയോ ചെയ്യുക.

ഹദീഥിൽ കാണാം:
"നബി -ﷺ- അജ്ഞമായത് വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു." (മുസ്ലിം)

ഉത്തരം: 1- ഇസ്ലാമാകുന്ന അനുഗ്രഹം; അല്ലാഹു എന്നെ കുഫ്ഫാറുകളിൽ പെടുത്തിയില്ല.

2- സുന്നത്താകുന്ന അനുഗ്രഹം; അല്ലാഹു എന്നെ ബിദ്അത്തുകാരിൽ ഉൾപ്പെടുത്തിയില്ല.

3- ആരോഗ്യവും സൗഖ്യവുമാകുന്ന അനുഗ്രഹം; കേൾക്കാനും കാണാനും നടക്കാനും മറ്റും എനിക്ക് സാധിക്കുന്നു.

4- ഭക്ഷണവും വെള്ളവും വസ്ത്രവും അല്ലാഹുവിൻ്റെ അനുഗ്രഹമാണ്.

അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങൾ അനേകമുണ്ട്; അവ എണ്ണിത്തിട്ടപ്പെടുത്തുക എന്നത് സാധ്യമല്ല.

അല്ലാഹു പറയുന്നു:
"അല്ലാഹുവിൻ്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിൻ്റെ കണക്കെടുക്കാനാവില്ല. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും (ഗഫൂർ) ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു." (നഹ്ൽ: 18)

ഉത്തരം: അല്ലാഹു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി കാണിക്കുകയും, അല്ലാഹുവിനെ സ്തുതിക്കുകയും, അവന് മാത്രമാണ് അതിലെല്ലാം ഔദാര്യമുള്ളത് എന്ന് വിശ്വസിക്കുകയും വേണം. ഈ അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിനെ അനുസരിക്കുന്നതിന് വേണ്ടി മാത്രമേ ഞാൻ ഉപയോഗിക്കാവൂ; അവനെ ധിക്കരിക്കാൻ വേണ്ടി ഇതൊന്നും ഉപയോഗിക്കരുത്.

ഉത്തരം: വലിയ പെരുന്നാളും ചെറിയ പെരുന്നാളും.

അനസ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥിൽ പറഞ്ഞതു പോലെ: നബി -ﷺ- മദീനയിൽ എത്തുന്ന കാലഘട്ടത്തിൽ അവിടെയുള്ളവർ ആഘോഷമായി കൊണ്ടാടിയിരുന്ന രണ്ട് പെരുന്നാളുകൾ ഉണ്ടായിരുന്നു. നബി -ﷺ- ചോദിച്ചു: "എന്താണ് ഈ രണ്ട് ദിവസങ്ങൾ?!" അവർ പറഞ്ഞു: "ജാഹിലിയ്യഃ കാലഘട്ടത്തിൽ ഞങ്ങൾ ഈ രണ്ട് ദിവസങ്ങളിൽ ആഘോഷിക്കാറുണ്ടായിരുന്നു." അപ്പോൾ നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു നിങ്ങൾക്ക് ഈ രണ്ട് ആഘോഷങ്ങൾക്ക് പകരം അതിനേക്കാൾ നല്ല രണ്ട് ആഘോഷങ്ങൾ നൽകിയിരിക്കുന്നു. വലിയ പെരുന്നാളും ചെറിയ പെരുന്നാളുമാണവ." (അബൂദാവൂദ്)
ഈ രണ്ട് പെരുന്നാളുകൾക്ക് പുറമെയുള്ളതെല്ലാം അകറ്റി നിർത്തപ്പെടേണ്ട ബിദ്അത്തുകളാണ്.

ഉത്തരം: കണ്ണു താഴ്ത്തണം. അല്ലാഹു പറഞ്ഞിരിക്കുന്നു: "(നബിയേ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാൻ പറയുക." (നൂർ: 30)

ഉത്തരം: 1- തിന്മക്ക് പ്രേരിപ്പിക്കുന്ന നമ്മുടെ മനസ്സ്. കാരണം മനസ്സ് മന്ത്രിച്ചു നൽകുകയും ആഗ്രഹിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് അല്ലാഹുവിനെ ധിക്കരിക്കുമ്പോൾ മനുഷ്യർ പിൻപറ്റുന്നത്. അല്ലാഹു പറഞ്ഞതു പോലെ: "തീർച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എൻ്റെ രക്ഷിതാവിൻ്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീർച്ചയായും എൻ്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." (യൂസുഫ്: 53) 2- പിശാച് (ശയ്ത്വാൻ): ആദം സന്തതികളുടെ വ്യക്തമായ ശത്രുവാണ് പിശാച്. മനുഷ്യരെ വഴിപിഴവിലാക്കുകയും, തിന്മകൾ ചെയ്യാൻ അവൻ്റെ മനസ്സിൽ പ്രേരണ ചെലുത്തുകയും, അതിലൂടെ അവനെ നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുക എന്നതാണ് അവൻ്റെ പ്രഖ്യാപിത ലക്ഷ്യം. അല്ലാഹു പറയുന്നു: "നിങ്ങൾ പിശാചിൻ്റെ കാൽപ്പാടുകളെ പിൻപറ്റരുത്. തീർച്ചയായും അവൻ നിങ്ങൾക്ക് വ്യക്തമായ ശത്രുവാകുന്നു." (ബഖറ: 168) 3- തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന, നന്മയിൽ നിന്ന് തടയുന്ന മോശം കൂട്ടുകാർ. അല്ലാഹു പറയുന്നു: "സുഹൃത്തുക്കൾ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ." (സുഖ്റുഫ്: 67)

ഉത്തരം: തിന്മകൾ ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിലേക്ക് മടങ്ങുകയും, നന്മകളിലേക്ക് മുന്നേറുകയും ചെയ്യലാണ് തൗബ (പശ്ചാത്താപം). അല്ലാഹു പറയുന്നു: "പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും, പിന്നെ നേർമാർഗത്തിൽ നിലകൊള്ളുകയും ചെയ്തവർക്ക് തീർച്ചയായും ഞാൻ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ." (ത്വാഹാ: 82)

ഉത്തരം: 1- തിന്മകൾ ഉപേക്ഷിക്കുക.

2- സംഭവിച്ചു പോയ തെറ്റുകളിൽ ഖേദമുണ്ടാവുക.

3- പ്രസ്തുത തിന്മയിലേക്ക് ഇനിയൊരിക്കലും തിരിച്ചു പോകില്ലെന്ന ഉറച്ച തീരുമാനം ഉണ്ടാവുക.

4- മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നിട്ടുണ്ടെങ്കിൽ അത് തിരിച്ചേൽപ്പിക്കുക.

അല്ലാഹു പറയുന്നു:
"വല്ല നീചകൃത്യവും ചെയ്തു പോയാൽ, അല്ലെങ്കിൽ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പുതേടുകയും ചെയ്യുന്നവർക്ക് വേണ്ടി. -പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്) പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട് ഉറച്ചു നിൽക്കാത്തവരുമാകുന്നു അവർ." (ആലു ഇംറാൻ: 135)

ഉത്തരം: അല്ലാഹു അവൻ്റെ ഉന്നതരായ മലക്കുകളുടെ സദസ്സിൽ നബി -ﷺ- യെ പുകഴ്ത്തിപ്പറയാൻ വേണ്ടി നീ പ്രാർത്ഥിക്കലാണ് നബി -ﷺ- യുടെ മേലുള്ള സ്വലാത്ത് കൊണ്ട് ഉദ്ദേശ്യം.

ഉത്തരം: എല്ലാ ന്യൂനതകളിൽ നിന്നും, കുറവുകളിൽ നിന്നും, മോശമായ വിശേഷണങ്ങളിൽ നിന്നും അല്ലാഹു പരിശുദ്ധനാണെന്ന് വാഴ്ത്തലാണ് സുബ്ഹാനല്ലാഹ് (തസ്ബീഹ്) എന്നത് കൊണ്ട് ഉദ്ദേശ്യം.

ഉത്തരം: അല്ലാഹുവിനെ സ്തുതിക്കലും, എല്ലാ പൂർണ്ണതയുടെ വിശേഷണങ്ങൾ കൊണ്ടും അവനെ വിശേഷിപ്പിക്കലുമാണ് ഹംദ് കൊണ്ട് ഉദ്ദേശ്യം.

ഉത്തരം: അല്ലാഹു എല്ലാത്തിനേക്കാളും വലിയവനും, എല്ലാത്തിനേക്കാളും മഹത്വവും പ്രതാപവും ഔന്നത്യവും ഉള്ളവനുമാണെന്നാണ് അതിൻ്റെ അർത്ഥം.

ഉത്തരം: ഒരു മനുഷ്യന് ഏതൊരവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറാനുള്ള ശേഷിയോ, എന്തെങ്കിലുമൊരു ശക്തിയോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല എന്നാണർത്ഥം.

ഉത്തരം: തൻ്റെ തിന്മകൾ പൊറുത്തു തരാനും തൻ്റെ ന്യൂനതകൾ മറച്ചു വെക്കാനും അല്ലാഹുവിനോട് പ്രാർത്ഥിക്കലാണ് ഈ വാക്കിൻ്റെ അർത്ഥം.