ഇസ്ലാമിക മര്യാദകൾ

ഉത്തരം: 1- അല്ലാഹുവിനോട് ആദരവും ബഹുമാനവും ഉണ്ടായിരിക്കുക.

2- അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ പങ്കുചേർക്കാതിരിക്കുകയും ചെയ്യുക.

3- അല്ലാഹുവിനെ അനുസരിക്കുക.

4- അല്ലാഹുവിനെ ധിക്കരിക്കാതിരിക്കുക.

5- അല്ലാഹു നൽകിയ എണ്ണമില്ലാത്ത അനുഗ്രഹങ്ങൾക്കും ഔദാര്യങ്ങൾക്കും അവനോട് നന്ദി കാണിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുക.

6- അല്ലാഹുവിൻ്റെ വിധിയിൽ ക്ഷമിക്കുക.

ഉത്തരം: 1- നബി -ﷺ- യെ പിൻപറ്റുകയും, അവിടുത്തെ മാതൃകയാക്കുകയും ചെയ്യുക.

2- നബി -ﷺ- യെ അനുസരിക്കുക.

3- നബി -ﷺ- യെ ധിക്കരിക്കാതിരിക്കുക.

4- നബി -ﷺ- അറിയിച്ച കാര്യങ്ങളിൽ വിശ്വസിക്കുക.

5- നബി -ﷺ- യുടെ ചര്യയിൽ യാതൊന്നും അധികരിപ്പിക്കാതെ, ബിദ്അത്തുകൾ ഉപേക്ഷിക്കുക.

6- നബി -ﷺ- യെ നിൻ്റെ സ്വന്തത്തേക്കാളും സർവ്വജനങ്ങളേക്കാളും സ്നേഹിക്കുക.

7- നബി -ﷺ- യെ ആദരിക്കുകയും, അവിടുത്തെയും അവിടുത്തെ സുന്നത്തിനെയും സഹായിക്കുകയും ചെയ്യുക.

ഉത്തരം: 1- മാതാപിതാക്കളെ അനുസരിക്കുക; അവർ തിന്മ ചെയ്യാൻ പറഞ്ഞാലൊഴികെ.

2- മാതാപിതാക്കളെ സേവിക്കുക.

3- മാതാപിതാക്കളെ സഹായിക്കുക.

4- അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുക.

5- അവർക്ക് വേണ്ടി പ്രാർത്ഥിക്കുക.

6- മര്യാദ പാലിച്ചു കൊണ്ട് മാത്രം അവരോട് സംസാരിക്കുക; ഛെ എന്നു പോലും അവരോട് പറഞ്ഞു കൂടാ; അതാകട്ടെ, ഏറ്റവും നിസ്സാരമായ വാക്കുകളിലൊന്നാണ്.

7- മാതാപിതാക്കളെ പുഞ്ചിരിച്ചു കൊണ്ട് മാത്രം അഭിമുഖീകരിക്കുക; അവരോട് ഒരിക്കലും മുഖം ചുളിക്കരുത്.

8- മാതാപിതാക്കളുടെ ശബ്ദത്തിന് മുകളിൽ ശബ്ദം ഉയർത്തരുത്. അവർ സംസാരിക്കുമ്പോൾ അത് ശ്രദ്ധയോടെ കേൾക്കണം. അവരുടെ സംസാരം തടസ്സപ്പെടുത്തരുത്. അവരെ പേരു പറഞ്ഞ് വിളിക്കരുത്. മറിച്ച്, 'അബീ' (എൻ്റെ ഉപ്പാ), 'ഉമ്മീ' (എൻ്റെ ഉമ്മാ) എന്നിങ്ങനെയാണ് വിളിക്കേണ്ടത്.

9- ഉപ്പയും ഉമ്മയും ഒരു മുറിയിലായിരിക്കുമ്പോൾ സമ്മതം ചോദിച്ചു കൊണ്ടേ അവിടേക്ക് പ്രവേശിക്കാൻ പാടുള്ളൂ.

10- മാതാപിതാക്കളുടെ ശിരസ്സിലും കൈകളിലും ചുംബനം നൽകുക.

ഉത്തരം: 1- എൻ്റെ കുടുംബങ്ങളെ ഞാൻ സന്ദർശിക്കണം. എൻ്റെ സഹോദരനെയും സഹോദരിയെയും മൂത്താപ്പയെയും മൂത്തമ്മയെയും എളാപ്പയെയും എളാമയെയും അമ്മാവനെയും അമ്മായിയെയും മറ്റു കുടുംബക്കാരെയുമെല്ലാം ഞാൻ സന്ദർശിക്കണം.

2- കുടുംബത്തിൽ പെട്ടവരോട് നല്ല വാക്കുകൾ പറയുകയും, നല്ല കാര്യങ്ങൾ പ്രവർത്തിക്കുകയും വേണം. അവരെ സഹായിക്കണം.

3- അവരെ ഫോണിൽ വിളിച്ചു ബന്ധപ്പെടുകയും, അവർക്ക് സുഖമാണോ എന്ന് ചോദിച്ചറിയുകയും വേണം.

ഉത്തരം: 1- നല്ലവരെ സ്നേഹിക്കുകയും, അവരോട് കൂട്ടുകൂടുകയും ചെയ്യുക.

2- അധർമ്മികളിൽ നിന്ന് അകന്നു നിൽക്കുകയും, അവരോടുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കുകയും ചെയ്യുക.

3- സുഹൃത്തുക്കൾക്ക് സലാം പറയുകയും, അവരുമായി ഹസ്തദാനം നടത്തുകയും ചെയ്യുക.

4- അവർക്ക് രോഗമായാൽ അവരെ സന്ദർശിക്കുകയും, അവരുടെ രോഗം മാറാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.

5- ഒരാൾ തുമ്മുകയും, അൽഹംദുലില്ലാഹ് എന്ന് പറയുകയും ചെയ്താൽ, 'യർഹമുകല്ലാഹ്' എന്ന് പറഞ്ഞു കൊണ്ട് അവർക്കായി പ്രാർത്ഥിക്കണം.

6- അവർ ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കണം.

7- അവരോട് ഗുണകാംക്ഷാപൂർവ്വം വർത്തിക്കണം.

8- ആരെങ്കിലും അവരോട് അതിക്രമം പ്രവർത്തിച്ചാൽ അതിക്രമിക്കെതിരെ അവരെ സഹായിക്കണം. അവർ അതിക്രമം കാണിക്കുന്നുവെങ്കിൽ അതിൽ നിന്ന് അവരെ തടയണം.

10- നിൻ്റെ സ്വന്തത്തിന് നീ ഇഷ്ടപ്പെടുന്ന കാര്യം നിൻ്റെ സഹോദരന് വേണ്ടിയും നീ ഇഷ്ടപ്പെടുക.

11- അവന് സഹായം ആവശ്യമായി വരുന്ന ഘട്ടത്തിൽ അവനെ സഹായിക്കണം.

12- വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ അവനെ ഉപദ്രവിക്കരുത്.

13- അവൻ്റെ രഹസ്യങ്ങൾ പരസ്യമാക്കരുത്.

14- നിൻ്റെ കൂട്ടുകാരനെ ചീത്തപറയുകയോ, അവനെ കുറിച്ച് പരദൂഷണം പറയുകയോ, അവനെ ഇകഴ്ത്തുകയോ, അവനോട് അസൂയ വെക്കുകയോ, അവനെതിരെ ചാരപ്പണി നടത്തുകയോ, അവനെ വഞ്ചിക്കുകയോ ചെയ്യരുത്.

ഉത്തരം: 1- അയൽവാസിയോടുള്ള വാക്കും പ്രവർത്തിയും നന്നാക്കുക. അവർക്ക് സഹായം ആവശ്യമാണെങ്കിൽ സഹായിക്കുക.

2- പെരുന്നാളോ വിവാഹമോ മറ്റോ പോലുള്ള സന്തോഷങ്ങൾ വന്നെത്തിയാൽ അവന് ആശംസകൾ നേരുക.

3- രോഗമായാൽ അവനെ സന്ദർശിക്കുകയും, എന്തെങ്കിലും പ്രയാസം ബാധിച്ചാൽ അവനെ ആശ്വസിപ്പിക്കുകയും ചെയ്യുക.

4- നീ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്ന് സാധ്യമായത് അവനുമായി പങ്കുവെക്കുക.

5- അവനെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഉപദ്രവിക്കരുത്.

6- ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കൊണ്ടോ, അവനെതിരെ ചാരപ്പണി നടത്തിക്കൊണ്ടോ അയൽവാസിക്ക് പ്രയാസം സൃഷ്ടിക്കരുത്. അവൻ്റെ ഭാഗത്തു നിന്നുള്ള പ്രയാസങ്ങളിൽ നീ ക്ഷമ കൈക്കൊള്ളുക.

ഉത്തരം: 1- ഒരാൾ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക.

2- ഒരാളെ സന്ദർശിക്കാൻ ഉദ്ദേശിക്കുമ്പോൾ അവനോട് അനുവാദം ചോദിക്കുകയും, മുൻകൂട്ടി സമയം വാങ്ങുകയും ചെയ്യുക.

3- ആതിഥേയൻ്റെ അടുത്ത് പ്രവേശിക്കുന്നതിന് മുൻപ് സമ്മതം ചോദിക്കുക.

4- സന്ദർശിക്കുമ്പോൾ പറഞ്ഞ സമയത്തിൽ നിന്ന് വൈകരുത്.

5- ആതിഥേയൻ്റെ വീട്ടുകാരെ നോക്കാതെ കണ്ണുകൾ താഴ്ത്തുക.

6- അതിഥിയെ സ്വാഗതം ചെയ്യുകയും, നല്ല രൂപത്തിൽ സ്വീകരിച്ചിരുത്തുകയും ചെയ്യുക. പുഞ്ചിരിക്കുന്ന മുഖത്തോടെയും, നല്ല വാക്കുകളോടെയും അദ്ദേഹത്തെ വരവേൽക്കുക.

7- അതിഥിയെ ഏറ്റവും നല്ല സ്ഥലത്ത് ആനയിച്ചിരുത്തുക.

8- ഭക്ഷണവും പാനീയങ്ങളും നൽകി അദ്ദേഹത്തെ മനോഹരമായി ആദരിക്കുക.

ഉത്തരം: വേദന അനുഭവിച്ചാൽ വലതു കൈ വേദനയുള്ള ഭാഗത്ത് വെക്കുകയും, 'ബിസ്മില്ലാഹ്' എന്ന് മൂന്നു തവണ പറയുകയും വേണം. ശേഷം 'അല്ലാഹുവിൻ്റെ പ്രതാപവും കഴിവും മുൻനിർത്തി കൊണ്ട് ഞാൻ അനുഭവിക്കുന്നതും ഭയപ്പെടുന്നതുമായ ഈ പ്രയാസത്തിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു' എന്ന അർത്ഥം വരുന്ന പ്രാർത്ഥന ഏഴുതവണ ചൊല്ലുക.

2- അല്ലാഹു വിധിച്ചതിൽ തൃപ്തിയടയുകയും, ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.

3- സഹോദരന് രോഗമായാൽ ഉടനടി അവനെ സന്ദർശിക്കുകയും, അവന് വേണ്ടി പ്രാർത്ഥിക്കുകയും വേണം. രോഗിയെ സന്ദർശിച്ചാൽ അവിടെ അധികനേരം ഇരിക്കാൻ പാടില്ല.

4- അവൻ മന്ത്രിച്ചു കൊടുക്കാൻ ആവശ്യപ്പെടാതെ തന്നെ അവന് വേണ്ടി മന്ത്രിച്ചു കൊടുക്കുക.

5- ക്ഷമ കൈക്കൊള്ളാനും, അല്ലാഹുവിനോട് പ്രാർത്ഥിക്കാനും അവനെ ഉപദേശിക്കുക. നിസ്കാരവും ശുദ്ധീകരണവും സാധ്യമായ രൂപത്തിൽ നിലനിർത്താൻ ഓർമ്മിപ്പിക്കുക.

6- രോഗിക്ക് വേണ്ടി ഈയർത്ഥം വരുന്ന പ്രാർത്ഥന പ്രാർത്ഥിക്കുക: "അതിമഹാനും പ്രതാപം നിറഞ്ഞ സിംഹാസനത്തിൻ്റെ ഉടമയുമായ അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുന്നു; അവൻ നിന്നെ സുഖപ്പെടുത്തട്ടെ." ഈ പ്രാർത്ഥന ഏഴു തവണ പ്രാർത്ഥിക്കണം.

ഉത്തരം: 1- അല്ലാഹുവിന് വേണ്ടി മാത്രമായി, നിഷ്കളങ്കമായ (ഇഖ്'ലാസുള്ള) നിയ്യത്ത് കരുതുക.

2- പഠിക്കുന്ന വിജ്ഞാനം ജീവിതത്തിൽ പ്രാവർത്തികമാക്കുക.

3- അദ്ധ്യാപകനെ ആദരിക്കുകയും, അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അദ്ദേഹത്തോടുള്ള ബഹുമാനം കാത്തുസൂക്ഷിക്കുകയും ചെയ്യുക.

4- അദ്ധ്യാപകൻ്റെ മുൻപിൽ മര്യാദകളോടെ ഇരിക്കുക.

5- അദ്ധ്യാപകൻ്റെ സംസാരം നിശബ്ദമായിരുന്ന് കേൾക്കുകയും, അദ്ദേഹത്തിൻ്റെ സംസാരം മുറിക്കാതിരിക്കുകയും ചെയ്യുക.

6- മര്യാദകൾ പാലിച്ചു കൊണ്ട് ചോദ്യങ്ങൾ ചോദിക്കുക.

7- അദ്ധ്യാപകൻ്റെ പേര് വിളിക്കരുത്.

ഉത്തരം: 1- സദസ്സിലേക്ക് പ്രവേശിക്കുമ്പോൾ അവിടെ ഇരിക്കുന്നവരോട് സലാം പറയുക.

2- സദസ്സിൽ ഇരിക്കാൻ കഴിയുന്ന ആദ്യഭാഗത്ത് ഇരിക്കുക. ഒരാളെയും അദ്ദേഹത്തിൻ്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും, രണ്ടാളുകൾക്ക് ഇടയിൽ അവരുടെ അനുമതിയില്ലാതെ ഇരിക്കുകയോ ചെയ്യരുത്.

3- മറ്റുള്ളവർക്ക് ഇരിക്കാൻ സാധിക്കുന്ന വിധത്തിൽ സദസ്സിൽ വിശാലതയുണ്ടാക്കുക.

4- സദസ്സിൽ നടന്നു കൊണ്ടിരിക്കുന്ന സംസാരം മുറിക്കരുത്.

5- സദസ്സിൽ നിന്ന് പിന്തിരിഞ്ഞു പോകുന്നതിന് മുൻപ് അനുവാദം ചോദിക്കുകയും, സലാം പറയുകയും ചെയ്യുക.

6- സദസ്സ് പിരിയുന്ന സന്ദർഭത്തിൽ ചൊല്ലാൻ പഠിപ്പിക്കപ്പെട്ട കഫ്ഫാറതുൽ മജ്ലിസിൻ്റെ പ്രാർത്ഥന ചൊല്ലുക. (സാരം:) അല്ലാഹുവേ! നിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും, നിന്നെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു. നീയല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാൻ പാപമോചനം തേടുകയും, നിന്നിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.

ഉത്തരം: 1- നേരത്തെ ഉറങ്ങുക.

2- ശുദ്ധിയോടെ കിടന്നുറങ്ങുക.

3- കമിഴ്ന്ന് കിടന്നുറങ്ങരുത്.

4- വലതു ഭാഗത്തേക്ക് തിരിഞ്ഞു കിടക്കുക; വലതു കൈപ്പത്തി വലതു കവിളിൻ്റെ താഴെ വെക്കുകയും ചെയ്യുക.

5- വിരിപ്പ് കുടയുക.

6- ഉറങ്ങുന്നതിന് മുൻപുള്ള ദിക്റുകൾ ചൊല്ലുക. ആയതുൽ കുർസിയ്യും, സൂറതുൽ ഇഖ്'ലാസ്, സൂറതുൽ ഫലഖ്, സൂറതുന്നാസ് എന്നീ സൂറത്തുകൾ മൂന്നു തവണയും പാരായണം ചെയ്യുക. ശേഷം പറയുക: "അല്ലാഹുവേ! നിൻ്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു."
7- ഫജ്ർ നിസ്കാരത്തിന് വേണ്ടി എഴുന്നേൽക്കുക.

8- ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ ഇപ്രകാരം പറയുക: "നമ്മെ മരിപ്പിച്ചതിനുശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. അവനിലേക്ക് തന്നെയാകുന്നു പുനരുത്ഥാനം."

ഉത്തരം:

1- ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും അല്ലാഹുവിനെ അനുസരിക്കാൻ ഇതിലൂടെ ഞാൻ ശക്തി സംഭരിക്കുന്നു എന്ന നിയ്യത്ത് കരുതുക.

2- ഭക്ഷണം കഴിക്കുന്നതിന് മുൻപ് രണ്ട് കൈകളും കഴുകുക.

3- 'ബിസ്മില്ലാഹ്' എന്ന് പറഞ്ഞു കൊണ്ട് ഭക്ഷണം കഴിച്ചു തുടങ്ങുക. വലതു കൈ കൊണ്ട്, അടുത്തു നിന്നുള്ളത് ഭക്ഷിക്കുക. പാത്രത്തിൻ്റെ നടുവിൽ നിന്നോ, മറ്റുള്ളവരുടെ മുൻപിലുള്ള ഭാഗത്ത് നിന്നോ ഭക്ഷണം കഴിക്കരുത്.

4- ബിസ്മി ചൊല്ലാൻ മറന്നാൽ 'ബിസ്മില്ലാഹി അവ്വലഹു വആഖിറഹു' (ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട്) എന്ന് പറയുക.

5- ലഭിച്ച ഭക്ഷണത്തിൽ തൃപ്തിയുള്ളവനാവുക; ഒരു ഭക്ഷണത്തെയും കുറ്റം പറയരുത്. ഇഷ്ടപ്പെട്ടാൽ ഭക്ഷിക്കുക; ഇല്ലെങ്കിൽ കഴിക്കാതിരിക്കുക.

6- ഭക്ഷണം അധികരിപ്പിക്കരുത്; കുറഞ്ഞ കൈക്കുമ്പിൾ ഭക്ഷണത്തിൽ മതിയാക്കുക.

7- ഭക്ഷണത്തിലോ പാനീയത്തിലോ ഊതരുത്; ചൂടുണ്ടെങ്കിൽ തണുക്കുന്നത് വരെ കാത്തുനിൽക്കുക.

8- കുടുംബത്തോടും അതിഥികളോടുമൊപ്പം ഭക്ഷണം കഴിക്കുക.

9- നിന്നേക്കാൾ പ്രായമുള്ളവർ ഭക്ഷണം കഴിച്ചു തുടങ്ങുന്നതിന് മുൻപ് ഭക്ഷണം കഴിക്കരുത്.

10- വെള്ളം കുടിക്കുമ്പോൾ അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കുക; ഇരുന്ന് കൊണ്ട്, മൂന്ന് കവിളുകളായാണ് വെള്ളം കുടിക്കേണ്ടത്.

11- ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിക്കുക.

ഉത്തരം: 1- വലതു ഭാഗം ആദ്യം വസ്ത്രം ധരിക്കണം. വസ്ത്രം എന്ന അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദി പറയണം.

2- നെരിയാണിക്ക് താഴേക്ക് വസ്ത്രം താഴ്ത്തിയുടുക്കരുത്.

3- ആൺകുട്ടികൾ പെൺകുട്ടികളുടെയോ പെൺകുട്ടികൾ ആൺകുട്ടികളുടെയോ വസ്ത്രം ധരിക്കരുത്.

4- മുസ്ലിംകളല്ലാത്തവരുടെയോ മോശം പ്രവർത്തികൾ ചെയ്യുന്നവരുടെയോ അടയാളമായ വസ്ത്രങ്ങൾ ധരിക്കരുത്.

5- വസ്ത്രം ഊരുമ്പോൾ ബിസ്മി ചൊല്ലുക.

6- ചെരുപ്പ് ധരിക്കുമ്പോൾ ആദ്യം വലതു കാലിൽ ധരിക്കുക. ഊരുമ്പോൾ ഇടതു കാലിലേത് ആദ്യം ഊരിവെക്കുക.

ഉത്തരം: 1- 'ബിസ്മില്ലാഹ്, അൽഹംദുലില്ലാഹ്' എന്ന് പറയുക. "ഞങ്ങൾക്കിത് സൗകര്യപ്പെടുത്തിത്തന്നവനാരോ അവൻ എത്ര പരിശുദ്ധൻ! ഞങ്ങൾക്കതിന് സാധിക്കുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചു പോകുന്നവർ തന്നെയാകുന്നു." (സുഖ്റുഫ്: 13-14)
2- മുസ്ലിമായ ഒരാളുടെ അടുത്തു കൂടെ പോകുമ്പോൾ അവനോട് സലാം പറയുക.

ഉത്തരം: 1- നടത്തത്തിൽ മിതത്വം പാലിക്കുകയും, വിനയം കാത്തുസൂക്ഷിക്കുകയും വേണം. വഴിയുടെ വലതുഭാഗം ചേർന്നു കൊണ്ടാണ് നടക്കേണ്ടത്.

2- കണ്ടുമുട്ടുന്നവരോട് സലാം പറയണം.

3- കണ്ണുകൾ താഴ്ത്തണം; ഒരാളെയും ഉപദ്രവിക്കരുത്.

4- നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും വേണം.

5- വഴിയിലുള്ള ഉപദ്രവങ്ങൾ എടുത്തു നീക്കണം.

ഉത്തരം: 1- ഇടതു കാൽ വെച്ചു കൊണ്ടാണ് വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങേണ്ടത്. ഇപ്രകാരം പ്രാർത്ഥിക്കുകയും വേണം: "അല്ലാഹുവിൻ്റെ നാമത്തിൽ, ഞാൻ അവൻ്റെ മേൽ ഭരമേൽപ്പിച്ചിരിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല. അല്ലാഹുവേ! ഞാൻ വഴിതെറ്റുന്നതിൽ നിന്നും (മറ്റുള്ളവർ എന്നെ) വഴിതെറ്റിക്കുന്നതിൽ നിന്നും, എനിക്ക് അബദ്ധം പിണയുന്നതിൽ നിന്നും (മറ്റുള്ളവർ എന്നെ) അബദ്ധത്തിൽ വീഴ്ത്തുന്നതിൽ നിന്നും, ഞാൻ അതിക്രമം കാണിക്കുന്നതിൽ നിന്നും എന്നോട് അതിക്രമം കാണിക്കപ്പെടുന്നതിൽ നിന്നും, ഞാൻ വിവരക്കേട് പ്രവർത്തിക്കുന്നതിൽ നിന്നും എന്നോട് വിവരക്കേട് പ്രവർത്തിക്കപ്പെടുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു." 2- വലതു കാൽ വെച്ചു കൊണ്ടാണ് വീട്ടിലേക്ക് പ്രവേശിക്കേണ്ടത്. ഇപ്രകാരം പറയുകയും വേണം: "അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് നാം പ്രവേശിക്കുന്നു. അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് നാം പുറത്തു പോവുകയും ചെയ്തു. നമ്മുടെ റബ്ബിൻ്റെ മേൽ നാം ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു."
3- വീട്ടിലേക്ക് കയറിയാൽ ആദ്യം ചെയ്യേണ്ടത് പല്ലുതേക്കലാണ്. ശേഷം വീട്ടുകാർക്ക് സലാം പറയണം.

ഉത്തരം: 1- ഇടതു കാൽ വെച്ചു കൊണ്ടാണ് വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കേണ്ടത്.

2- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഇപ്രകാരം പറയണം: "അല്ലാഹുവിൻ്റെ നാമത്തിൽ. അല്ലാഹുവേ, ആൺ പിശാചുക്കളുടെയും പെൺ പിശാചുക്കളുടെയും കെടുതികളിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു."
3- അല്ലാഹുവിൻ്റെ നാമമുള്ള യാതൊന്നും വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിപ്പിക്കരുത്.

4- വിസർജ്ജനവേളയിൽ മറ സ്വീകരിക്കണം.

5- വിസർജ്ജനസ്ഥലത്ത് വെച്ചു കൊണ്ട് സംസാരിക്കരുത്.

6- ഖിബ്'ലക്ക് നേരെ തിരിഞ്ഞു കൊണ്ടോ, അതിന് വിരുദ്ധമായി ഇരുന്നു കൊണ്ടോ മലമൂത്ര വിസർജ്ജനം നിർവ്വഹിക്കരുത്.

7- വൃത്തികേടുകൾ നീക്കാൻ ഇടതു കൈയ്യാണ് ഉപയോഗപ്പെടുത്തേണ്ടത്. വലതു കൈ അതിനായി ഉപയോഗിക്കരുത്.

8- ജനങ്ങൾ സഞ്ചരിക്കുന്ന വഴികളിലോ അവർ തണലു കൊള്ളുന്ന സ്ഥലങ്ങളിലോ മലമൂത്ര വിസർജ്ജനം നടത്തരുത്.

9- മലമൂത്ര വിസർജ്ജനം നിർവ്വഹിച്ചതിന് ശേഷം രണ്ട് കൈകളും കഴുകണം.

10- ഇടതു കാൽ വെച്ചു കൊണ്ടാണ് വിസർജ്ജന സ്ഥലത്ത് നിന്ന് പുറത്തേക്ക് വരേണ്ടത്. 'അല്ലാഹുവേ! നിന്നോട് പൊറുക്കൽ തേടുന്നു' എന്ന് പ്രാർത്ഥിക്കുകയും വേണം.

ഉത്തരം: 1- വലതു കാൽ വെച്ചു കൊണ്ടാണ് മസ്ജിദിലേക്ക് പ്രവേശിക്കേണ്ടത്. അപ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുകയും വേണം: "അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട്. അല്ലാഹുവേ! നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ നീയെനിക്ക് തുറന്നു നൽകേണമേ!"
2- രണ്ട് റക്അത്തുകൾ നിസ്കരിക്കാതെ മസ്ജിദിൽ ഇരിക്കരുത്.

3- നിസ്കരിക്കുന്നവരുടെ മുന്നിലൂടെ നടക്കരുത്. നഷ്ടപ്പെട്ട വസ്തു മസ്ജിദിൽ വെച്ച് അന്വേഷിക്കുകയോ, മസ്ജിദിൽ വെച്ച് വാങ്ങലും വിൽക്കലും നടത്തുകയോ ചെയ്യരുത്.

4- മസ്ജിദിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ആദ്യം ഇടതുകാലാണ് വെക്കേണ്ടത്. ഈ പ്രാർത്ഥന ചൊല്ലുകയും വേണം: "അല്ലാഹുവേ! നിൻ്റെ ഔദാര്യത്തിൽ നിന്ന് ഞാൻ നിന്നോട് ചോദിക്കുന്നു."

ഉത്തരം: 1- ഒരു മുസ്ലിമിനെ കണ്ടുമുട്ടിയാൽ സലാം പറഞ്ഞു കൊണ്ട് ആരംഭിക്കുക. 'അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വബറകാതുഹ്' എന്നാണ് പറയേണ്ടത്. സലാം അല്ലാതെയുള്ള അഭിവാദ്യങ്ങൾ പറയുകയോ, കൈകൾ കൊണ്ട് മാത്രം അഭിവാദനം നടത്തുകയോ ചെയ്യരുത്.

2- സലാം പറയുമ്പോൾ പുഞ്ചിരിയോടെ പറയുക.

3- വലതു കൈ കൊണ്ട് ഹസ്തദാനം ചെയ്യുക.

4- എന്നോട് ഒരാൾ അഭിവാദ്യം പറഞ്ഞാൽ അയാളുടേതിനേക്കാൾ നല്ല രൂപത്തിൽ ഞാൻ തിരിച്ച് അഭിവാദ്യം പറയണം; അതല്ലെങ്കിൽ തുല്യമായ അഭിവാദ്യമെങ്കിലും പറയണം.

5- കുഫ്ഫാറുകളോട് അങ്ങോട്ട് സലാം പറയരുത്. അവർ സലാം പറഞ്ഞാൽ തുല്യമായത് തിരിച്ചു മടക്കാം.

6- ചെറിയവർ മുതിർന്നവരോടും, വാഹനത്തിലുള്ളവൻ നടക്കുന്നവനോടും, നടക്കുന്നവൻ ഇരിക്കുന്നവനോടും, കുറച്ചു പേരുള്ള സംഘം കൂടുതൽ പേരുള്ള സംഘത്തോടും സലാം പറയണം.

ഉത്തരം: 1- ഒരു സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് സമ്മതം ചോദിക്കണം.

2- മൂന്നു തവണയാണ് സമ്മതം ചോദിക്കേണ്ടത്. അതിൽ അധികരിപ്പിക്കാൻ പാടില്ല. അതിന് ശേഷവും കയറാൻ അനുമതി ലഭിച്ചില്ലെങ്കിൽ തിരിച്ചു പോവുകയാണ് വേണ്ടത്.

3- സൗമ്യമായ രൂപത്തിൽ മാത്രമേ വാതിലിൽ മുട്ടാൻ പാടുള്ളൂ. വാതിലിൻ്റെ നേർക്കു നേരെ നിൽക്കുക എന്നത് പാടില്ല. മറിച്ച്, അതിൻ്റെ വലതു ഭാഗത്തോ ഇടതു ഭാഗത്തോ ആയി നിൽക്കണം.

4- എൻ്റെ പിതാവോ മാതാവോ മറ്റു വല്ലവരുമോ ഒരു മുറിയിലുണ്ടെങ്കിൽ സമ്മതം ചോദിക്കാതെ അവിടേക്ക് പ്രവേശിക്കരുത്. പ്രത്യേകിച്ചും സുബ്ഹിന് മുൻപുള്ള സമയത്തും, ഉച്ചയുറക്കത്തിൻ്റെ വേളയിലും, ഇശാ നിസ്കാരത്തിന് ശേഷമുള്ള സമയത്തും.

5- ജനങ്ങൾ സ്ഥിരതാമസമില്ലാത്ത സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അനുവാദം ചോദിക്കേണ്ടതില്ല. കച്ചവട സ്ഥലങ്ങളിലേക്കോ ഹോസ്പിറ്റലിലേക്കോ പ്രവേശിക്കുന്നത് ഉദാഹരണം.

ഉത്തരം: 1- മൃഗത്തിന് ഭക്ഷണം നൽകുകയും വെള്ളം കൊടുക്കുകയും വേണം.

2- അവയോട് കരുണയും അനുകമ്പയും പുലർത്തണം. സാധിക്കാത്ത ഭാരങ്ങൾ അവയുടെ മേൽ വെക്കരുത്.

3- മൃഗങ്ങളെ യാതൊരു തരത്തിലും ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്.

ഉത്തരം: 1- അല്ലാഹുവിനെ അനുസരിക്കുകയും അവനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ആരാധനകൾ നിർവ്വഹിക്കാനുള്ള ശക്തി സംഭരിക്കുന്നതിന് വേണ്ടിയാണ് കളികളിൽ ഏർപ്പെടുന്നത് എന്ന നിയ്യത്ത് (ഉദ്ദേശ്യം) ഉണ്ടായിരിക്കുക.

2- നിസ്കാര സമയത്ത് കളികൾ പാടില്ല.

3- ആൺകുട്ടികൾ പെൺകുട്ടികളോടൊപ്പം കളിക്കരുത്.

4- ഔറത്തുകൾ മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളേ കളിക്കുമ്പോൾ ധരിക്കാൻ പാടുള്ളൂ.

5- നിഷിദ്ധമായ കളികളിൽ ഏർപ്പെടാൻ പാടില്ല. മുഖത്ത് അടിക്കുകയോ, ഔറത്തുകൾ വെളിവാവുകയോ ചെയ്യുന്ന കളികൾ പാടില്ല.

ഉത്തരം: 1- തമാശയിൽ പോലും കളവ് പറയരുത്. സത്യമേ പറയാവൂ.

2- പരിഹാസമോ കളിയാക്കലോ മറ്റുള്ളവരെ ഉപദ്രവിക്കലോ ഭയപ്പെടുത്തലോ അടങ്ങുന്ന തരത്തിലുള്ള തമാശകൾ പാടില്ല.

3- തമാശകൾ അധികരിപ്പിക്കാൻ പാടില്ല.

ഉത്തരം: 1- തുമ്മുമ്പോൾ കൈ കൊണ്ടോ വസ്ത്രം കൊണ്ടോ ടവ്വൽ കൊണ്ടോ മുഖം പൊത്തുക.

2- തുമ്മിയതിന് ശേഷം അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് അൽഹംദുലില്ലാഹ് എന്ന് പറയുക.

3- അത് കേൾക്കുന്ന വ്യക്തി 'യർഹമുകല്ലാഹ്' (അല്ലാഹു നിനക്ക് കരുണ ചൊരിയട്ടെ) എന്ന് പറയണം.

അങ്ങനെ പറഞ്ഞാൽ അവനോട് 'യഹ്ദീകുമുല്ലാഹു വ യുസ്ലിഹ് ബാലകും' (അല്ലാഹു നിന്നെ നേർമാർഗത്തിലാക്കുകയും നിന്റെ അവസ്ഥ നന്നാക്കിത്തരികയും ചെയ്യുമാറാകട്ടെ) എന്ന് പറയണം.

ഉത്തരം: 1- കോട്ടുവായ പരമാവധി പിടിച്ചു വെക്കാൻ ശ്രമിക്കുക.

2- ആഹ് എന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കാതിരിക്കുക.

3- വായ കൈ കൊണ്ട് പൊത്തിപ്പിടിക്കുക.

ഉത്തരം: 1- വുദൂഅ് എടുത്ത ശേഷം ശുദ്ധിയുള്ള അവസ്ഥയിലാണ് ഖുർആൻ പാരായണം ചെയ്യേണ്ടത്.

2- മര്യാദയോടും ഗാംഭീര്യത്തോടും കൂടിയാണ് ഖുർആൻ പാരായണം ചെയ്യാനായി ഇരിക്കേണ്ടത്.

3- ഖുർആൻ പാരായണം തുടങ്ങുന്നതിന് മുൻപ് 'അഊദു' ചൊല്ലണം.

4- ഖുർആനിൻ്റെ അർത്ഥത്തെ കുറിച്ചും ഉദ്ദേശ്യത്തെ കുറിച്ചും ചിന്തിക്കണം.