നബിചരിത്രം

ഉത്തരം: മുഹമ്മദ് ബ്നു അബ്ദില്ലാഹി ബ്നി അബ്ദിൽ മുത്വലിബ് ബ്നി ഹാശിം. ഹാശിം ഖുറൈശിയും ഖുറൈശികൾ അറബികളിൽ പെട്ടവരുമാകുന്നു. അറബികൾ ഇബ്റാഹീം നബി(عليه السلام) യുടെ പുത്രൻ ഇസ്മാഈൽ(عليه السلام) ൻ്റെ സന്താന പരമ്പരയിൽ പെട്ടവരാണ്. നമ്മുടെ നബിയുടെ മേൽ അല്ലാഹുവിൻ്റെ രക്ഷയും കരുണയുമുണ്ടാവട്ടെ.

ഉത്തരം: മദീനയിൽ വെച്ചാണ് അവിടുത്തെ പിതാവ് മരണപ്പെട്ടത്. പിതാവ് മരിക്കുന്ന സന്ദർഭത്തിൽ അവിടുന്ന് ഗർഭസ്ഥശിശുവായിരുന്നു.

ഉത്തരം: അബ്രഹതും കൂട്ടരും കഅ്ബ തകർക്കാൻ വന്ന വർഷമായ 'ആമുൽ ഫീലിൽ', റബീഉൽ അവ്വൽ മാസത്തിൽ ഒരു തിങ്കളാഴ്ച്ചയാണ് അവിടുന്ന് ജനിച്ചത്.

ഉത്തരം: നബി -ﷺ- യുടെ പിതാവിൻ്റെ അടിമയായിരുന്ന ഉമ്മു അയ്മൻ.

നബി -ﷺ- യുടെ പിതൃസഹോദരനായിരുന്ന അബൂ ലഹബിൻ്റെ അടിമ, ഥുവയ്ബഃ.

ഹലീമഃ സഅ്ദിയ്യഃ.

ഉത്തരം: നബി -ﷺ- ക്ക് ആറു വയസ്സുള്ളപ്പോഴാണ് അവിടുത്തെ മാതാവ് മരണപ്പെട്ടത്. പിന്നീട് അവിടുത്തെ പിതാമഹനായ അബ്ദുൽ മുത്വലിബാണ് അവിടുത്തെ എടുത്തു വളർത്തിയത്.

ഉത്തരം: നബി -ﷺ- ക്ക് എട്ടു വയസ്സുള്ളപ്പോൾ അബ്ദുൽ മുത്വലിബ് മരണപ്പെട്ടു. ശേഷം അവിടുത്തെ പിതൃസഹോദരനായ അബൂ ത്വാലിബാണ് നബി -ﷺ- യെ എടുത്തു വളർത്തിയത്.

ഉത്തരം: നബി -ﷺ- ക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് അവിടുന്ന് അബൂ ത്വാലിബിനോടൊപ്പം ശാമിലേക്ക് യാത്ര പോയത്.

ഉത്തരം: ഖദീജഃ -رَضِيَ اللَّهُ عَنْهَا- യുടെ കച്ചവട സ്വത്തുമായാണ് അവിടുന്ന് രണ്ടാമത്തെ യാത്ര നടത്തിയത്. ഈ യാത്ര കഴിഞ്ഞു വന്ന ശേഷമാണ് അവിടുന്ന് ഖദീജഃ -رَضِيَ اللَّهُ عَنْهَا- യെ വിവാഹം കഴിച്ചത്. നബി -ﷺ- ക്ക് വിവാഹ സമയത്ത് ഇരുപത്തി അഞ്ച് വയസ്സ് പ്രായമുണ്ടായിരുന്നു.

ഉത്തരം: ഖുറൈശികൾ കഅ്ബ പുനർനിർമ്മിച്ചത് നബി -ﷺ- ക്ക് മുപ്പത്തി അഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ്.

ഹജറുൽ അസ്വദ് കഅ്ബക്കുള്ളിലേക്ക് വെക്കേണ്ടത് ആരാണെന്ന കാര്യത്തിൽ ഖുറൈശികൾ ഭിന്നിച്ചപ്പോൾ നബി -ﷺ- യെയാണ് അവർ തങ്ങളുടെ വിധികർത്താവാക്കിയത്. അവിടുന്ന് ഹജറുൽ അസ്വദ് ഒരു വിരിപ്പിൽ വെക്കുകയും,ഖുറൈശികളിലെ നാല് ഗോത്രനേതാക്കന്മാരോടും തുണിയുടെ ഓരോ ഭാഗം പിടിക്കാൻ പറയുകയും, അവർ അത് എടുത്ത് കൊണ്ടുപോയി അതിൻ്റെ സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു. ശേഷം നബി -ﷺ- തൻ്റെ തിരുകരങ്ങൾ കൊണ്ട് അത് എടുത്തു വെക്കുകയും ചെയ്തു.

ഉത്തരം: അവിടുന്ന് നബിയാകുമ്പോൾ നാൽപ്പത് വയസ്സായിരുന്നു. എല്ലാ ജനങ്ങളിലേക്കുമുള്ള പ്രവാചകനായാണ് അവിടുത്തെ നിയോഗിച്ചിരിക്കുന്നത്.

ഉത്തരം: നല്ല സ്വപ്നങ്ങളായിരുന്നു ആദ്യത്തെ അടയാളം. അവിടുന്ന് ഏതൊരു സ്വപ്നം കണ്ടാലും അത് നേർക്കുനേരെ പുലർന്നു കാണുമായിരുന്നു.

ഉത്തരം: നബി -ﷺ- ഹിറാ ഗുഹയിൽ അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് കഴിഞ്ഞു കൂടുകയായിരുന്നു പതിവ്.

ഗുഹയിൽ ഇപ്രകാരം ഇരിക്കുന്ന സന്ദർഭങ്ങളിലൊന്നിലാണ് അവിടുത്തെ മേൽ അല്ലാഹുവിൻ്റെ സന്ദേശം വന്നെത്തിയത്.

ഉത്തരം: അല്ലാഹുവിൻ്റെ ഈ വചനങ്ങളാണത്: "സൃഷ്ടിച്ചവനായ നിൻ്റെ റബ്ബിൻ്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിൻ്റെ റബ്ബ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവൻ. മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കുന്നു." [സൂറത്തുൽ അലഖ്: 1-5]

ഉത്തരം: നബി -ﷺ- യിൽ ആദ്യമായി വിശ്വസിച്ച പുരുഷൻ അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വാണ്. സ്ത്രീകളിൽ ആദ്യം വിശ്വസിച്ചത് ഖദീജഃ -رَضِيَ اللَّهُ عَنْهَا- യാണ്. കുട്ടികളിൽ ആദ്യം വിശ്വസിച്ചത് അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- വാണ്. മോചിതരായ അടിമകളിൽ ആദ്യം വിശ്വസിച്ചത് സയ്ദ് ബ്നു ഹാരിഥ -رَضِيَ اللَّهُ عَنْهُ- യാണ്. അടിമകളിൽ ആദ്യമായി വിശ്വസിച്ചത് ബിലാൽ ബ്നു റബാഹ് -رَضِيَ اللَّهُ عَنْهُ- വാണ്.

ഉത്തരം: മൂന്ന് വർഷക്കാലത്തോളം രഹസ്യമായാണ് നബി -ﷺ- പ്രബോധനം നടത്തിയത്. ശേഷം അല്ലാഹു അവിടുത്തോട് പ്രബോധനം പരസ്യമാക്കാൻ കൽപ്പിച്ചു.

ഉത്തരം: നബി -ﷺ- യെയും മുസ്ലിംകളെയും ഇതോടു കൂടെ മുശ്രിക്കുകൾ കഠിനമായി ഉപദ്രവിച്ചു. പ്രയാസങ്ങൾ കടുത്തതോടെ നജ്ജാശിയുടെ ഭരണത്തിന് കീഴിലുള്ള അബ്സീനിയ എന്ന രാജ്യത്തേക്ക് പലായനം ചെയ്യാൻ അല്ലാഹു മുസ്ലിംകൾക്ക് അനുവാദം നൽകി.

എന്നാൽ നബി -ﷺ- യെ ഉപദ്രവിക്കാനും അവിടുത്തെ കൊലപ്പെടുത്താനും മുശ്രിക്കുകൾ എല്ലാവരും ഒത്തുചേർന്നു. അല്ലാഹു അവരിൽ നിന്ന് അബൂത്വാലിബ് മുഖേന നബി -ﷺ- യെ കാത്തുരക്ഷിച്ചു.

ഉത്തരം: നബി -ﷺ- യുടെ പിതൃസഹോദരനായ അബൂ ത്വാലിബും, അവിടുത്തെ പത്നിയായ ഖദീജഃ -رَضِيَ اللَّهُ عَنْهَا- യും ഈ വർഷത്തിലാണ് മരണപ്പെട്ടത്.

ഉത്തരം: നബി -ﷺ- ക്ക് അൻപതു വയസ്സുള്ളപ്പോഴാണ് ഇസ്റാഉം മിഅ്റാജും നടന്നത്.

ഇസ്റാഅ് എന്നാൽ മസ്ജിദുൽ ഹറമിൽ നിന്ന് ബയ്തുൽ മഖ്ദിസിലേക്ക് ഒരു രാത്രി കൊണ്ട് നടത്തിയ യാത്രയാണ്.

മിഅ്റാജ് എന്നാൽ മസ്ജിദുൽ അഖ്സ്വായിൽ നിന്ന് ആകാശ ലോകത്തുള്ള സിദ്റതുൽ മുൻതഹാ വരെ നടത്തിയ യാത്രയുമാണ്.

ഉത്തരം: നബി -ﷺ- ത്വാഇഫിലെ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുമായിരുന്നു. അതോടൊപ്പം ഹജ്ജിൻ്റെ സന്ദർഭങ്ങളിലും ജനങ്ങൾ ഒരുമിച്ചു കൂടുന്ന വേളകളിലും അവിടുന്ന് ഇസ്ലാമിലേക്ക് അവരെ ക്ഷണിക്കുമായിരുന്നു. അങ്ങനെയിരിക്കെ മദീനയിൽ നിന്ന് അൻസ്വാരികൾ വന്നെത്തി. അവർ നബി -ﷺ- യിൽ വിശ്വസിക്കുകയും, അവിടുത്തെ സഹായിക്കാം എന്ന് കരാർ നൽകുകയും ചെയ്തു.

ഉത്തരം: നബി -ﷺ- പതിമൂന്ന് വർഷം മക്കയിൽ പ്രബോധനം നടത്തിയിട്ടുണ്ട്.

ഉത്തരം: മക്കയിൽ നിന്ന് മദീനയിലേക്കാണ് നബി -ﷺ- ഹിജ്റ ചെയ്തത്.

ഉത്തരം: സകാത്ത്, നോമ്പ്, ഹജ്ജ്, ജിഹാദ്, ബാങ്ക് വിളി എന്നിങ്ങനെയുള്ള നിയമങ്ങൾ മദീനയിൽ വെച്ചാണ് നിർബന്ധമാക്കപ്പെട്ടത്.

ഉത്തരം: ബദ്ർ യുദ്ധം.

ഉഹ്ദ് യുദ്ധം.

അഹ്സാബ് യുദ്ധം.

മക്കാ വിജയത്തിലേക്ക് നയിച്ച സൈനിക നീക്കം.

ഉത്തരം: അല്ലാഹുവിൻ്റെ ഈ വചനങ്ങളാണത്: "അല്ലാഹുവിലേക്ക് നിങ്ങൾ മടക്കപ്പെടുന്ന ഒരു ദിവസത്തെ നിങ്ങൾ സൂക്ഷിക്കുക! എന്നിട്ട് ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതിൻ്റെ ഫലം പൂർണ്ണമായി നൽകപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല." (ബഖറ: 281)

ഉത്തരം: റബീഉൽ അവ്വൽ മാസത്തിലാണ് നബി -ﷺ- വഫാത്തായത്. ഹിജ്റ നടന്നതിന് ശേഷമുള്ള പതിനൊന്നാമത്തെ വർഷമായിരുന്നു അത്. നബി -ﷺ- ക്ക് 63 വയസ്സുള്ളപ്പോഴാണ് അവിടുന്ന് വഫാത്തായത്.

ഉത്തരം: 1- ഖദീജഃ ബിൻത് ഖുവൈലിദ് -رَضِيَ اللَّهُ عَنْهَا-

2- സൗദ ബിൻത് സംഅഃ -رَضِيَ اللَّهُ عَنْهَا-

3- ആയിഷ ബിൻത് അബീബക്കർ സിദ്ധീഖ് -رضي الله عنهما-

4- ഫഫ്സ്വ ബിൻത് ഉമർ -رَضِيَ اللَّهُ عَنْهَا-

5- സൈനബ് ബിൻത് ഖുസൈമഃ -رضي الله عنها-

6- ഉമ്മു സലമഃ ഹിന്ദ് ബിൻത് അബീ ഉമയ്യഃ -رَضِيَ اللَّهُ عَنْهَا-

7- ഉമ്മുഹബീബ റംലഃ ബിൻത് അബീസുഫ്യാൻ -رضي الله عنها-

8- ജുവൈരിയ്യ ബിൻതുൽ ഹാരിസ് -رضي الله عنها-

9- മൈമൂന ബിൻതുൽ ഹാരിസ് -رضي الله عنها-

10- സ്വഫിയ്യ ബിൻത് ഹുയയ്യ് -رضي الله عنها-

11- സയ്നബ് ബിൻത് ജഹ്ശ് -رضي الله عنها-

ഉത്തരം: അവിടുത്തേക്ക് മൂന്ന് ആണ്മക്കളുണ്ടായിരുന്നു.

ഖാസിം; ഈ പേര് ചേർത്തു കൊണ്ട് അവിടുത്തെ അബൂ ഖാസിം എന്ന് വിളിക്കാറുണ്ടായിരുന്നു.

അബ്ദുല്ലാഹ്.

ഇബ്രാഹീം.

നബി -ﷺ- യുടെ പെണ്മക്കൾ ഇവരാണ്:

ഫാത്വിമ -رَضِيَ اللَّهُ عَنْهَا-

റുഖയ്യഃ -رَضِيَ اللَّهُ عَنْهَا-

ഉമ്മു കുൽഥൂം -رَضِيَ اللَّهُ عَنْهَا-

സയ്നബ് -رَضِيَ اللَّهُ عَنْهَا-

നബി -ﷺ- യുടെ മക്കളെല്ലാം ഖദീജഃ -رَضِيَ اللَّهُ عَنْهَا- യിൽ നിന്നായിരുന്നു; ഇബ്രാഹീം ഒഴികെ. നബി -ﷺ- യുടെ മരണത്തിന് മുൻപ് അവിടുത്തെ മക്കളെല്ലാം മരണപ്പെട്ടിട്ടുണ്ട്; ഫാത്വിമഃ ഒഴികെ. അവിടുന്ന് വഫാത്തായതിന് ആറു മാസങ്ങൾക്ക് ശേഷം അവർ മരണപ്പെട്ടു.

ഉത്തരം: നബി -ﷺ- ഒത്ത ശരീരപ്രകൃതിയുള്ളവരായിരുന്നു. അവിടുന്ന് കുറിയവരോ ഏറെ നീളമുള്ളവരോ ആയിരുന്നില്ല; മറിച്ച് അതിനിടയിലായിരുന്നു. അവിടുന്ന് ചുവപ്പ് കലർന്ന വെളുപ്പുള്ള നിറമായിരുന്നു. തിങ്ങിയ താടിയും അവിടുത്തേക്കുണ്ടായിരുന്നു. വിശാലമായ നയനങ്ങളും, വലിപ്പമുള്ള വായയും, വിശാലമായ മുതുകും, കറുത്ത മുടിയിഴകളുമായിരുന്നു അവിടുത്തേക്കുണ്ടായിരുന്നത്. സുഗന്ധമേറിയ ശരീരവുമായിരുന്നു അവിടുത്തേത്. സുന്ദരമായ ശരീരപ്രകൃതിയുള്ളവരായിരുന്നു അവിടുന്ന്.

ഉത്തരം: പ്രകാശപൂരിതമായ മാർഗത്തിലാണ് അവിടുന്ന് തൻ്റെ ഉമ്മത്തിനെ വിട്ടേച്ചു പോയത്. അതിലെ രാത്രികൾ പോലും പകലുകൾ പോലെ പ്രകാശമുള്ളതാണ്. ഒരു നന്മയും തൻ്റെ ഉമ്മത്തിന് അറിയിച്ചു നൽകാതെ അവിടുന്ന് ഉപേക്ഷിച്ചിട്ടില്ല. ഒരു തിന്മയും അവിടുന്ന് തൻ്റെ ഉമ്മത്തിനെ താക്കീത് ചെയ്യാതെ വിട്ടിട്ടില്ല.